Wednesday, September 15, 2021

വിഘ്നേശ്വരൻ

  ആരാണ് വിഘ്നേശ്വരൻ? വിഘ്നങ്ങളുടെ ഈശ്വരനാണോ? വിഘ്നനിവാരണൻ ആണോ? വിഘ്നങ്ങൾ ഈശ്വരനാണോ??? ഇതൊന്നുമല്ല, മറ്റാരെങ്കിലുമാണോ? ഒരുപക്ഷെ ഇതെല്ലാമാണ്, ഇതിലപ്പുറവുമാണ്.

വിഘ്നങ്ങൾ ജീവിതത്തിന്റെ ഒഴിച്ച്കുടാനാവാത്ത ഭാഗമാണ്. വൈകിയെത്തുന്ന വണ്ടി, പങ്ചറാകുന്ന ടയർ, നടക്കാത്ത കച്ചവടം, പാസാകാത്ത പരീക്ഷ, അനുവദിച്ചുകിട്ടാത്ത വായ്പാപേക്ഷ തുടങ്ങി തടസ്സങ്ങളുടെ പട്ടിക എണ്ണിയാൽത്തീരില്ല. ലക്ഷ്യസ്ഥാനത്തിന്റെ ഉയർച്ചക്കനുസരിച്ച് തടസ്സങ്ങളുടെ കാഠിന്യവും കൂടും. നിങ്ങൾ എവറസ്റ്റ് കയറാനാണോ തുനിയുന്നത്? കൊടുംതണുപ്പിൽ രക്തം തണുത്ത് കട്ടപിടിച്ച പേശികളുടെ പണി മുടക്കിനെ നേരിടേണ്ടിവരും. ശേഖരിച്ച് വെച്ച ഓക്സിജൻ പോരാതെ വന്നെന്നിരിക്കും. ഇത്തരം വൻവിഘ്നങ്ങൾ മറികടന്ന് എവറസ്റ്റ് കയറിയ ഒരാളെസ്സംബന്ധിച്ചിടത്തോളം നീലിമലയും മലയാറ്റൂരും ഒന്നുമാകില്ല.  ഓരോ വിഘ്നങ്ങളും അതിജീവനത്തിന്റെ ഓരോ പുതിയ പാഠങ്ങളാണ്. ഓരോ പാഠം പഠിക്കുന്തോറും നാം കൂടുതൽ ശക്തരാകൂന്നു. ഇവിടെ വിഘ്നങ്ങളെ ശാക്തീകരണത്തിന്റെ ഈശ്വരൻ എന്ന്തന്നെ വിളിക്കണം.

പ്രളയദുരിതകാലത്ത് പലരും ഈശ്വരനെ അറിഞ്ഞു , നേരിൽ കണ്ടു.  കുത്തിയൊഴുകുന്ന മലവെള്ളത്തിന്നെതിരെ, എല്ലാ സ്വാർത്ഥതകളും മറന്ന്, വഞ്ചിതുഴഞ്ഞ് രക്ഷകരായെത്തിയ മുക്കുവരുടെവേഷത്തിൽ ! ഹെലികോപ്റ്ററിൽനിന്ന് വീഴുന്ന ഭക്ഷണപ്പൊതികളുടെ രൂപത്തിൽ ! വെള്ളംനീന്തിവന്ന്, എല്ലാംനനഞ്ഞ്, ദുരിതാശ്വാസ ക്യാമ്പിൽ തണുത്ത് വിറച്ചിരിക്കുമ്പോൾ ദാനം കിട്ടിയ ഉണങ്ങിയ ഉടുവസ്ത്രത്തിന്റെ രൂപത്തിൽ!!
വിഘ്നങ്ങൾ ഈശ്വരന്മാർക്ക് ജന്മം നൽകുന്ന അവസ്ഥ !!!

പ്രളയ ദുരന്തങ്ങൾക്കിരയായി പലയിടത്തായി കുടുങ്ങിയവരുടെ കാര്യമെടുക്കാം. രക്ഷാതീരത്തെത്തിയേതീരൂ ! ഒന്നും ചെയ്യാനാകാതെ, എന്തുചെയ്യണമെന്നറിയാത്ത പരിപൂർണ്ണ നിസ്സഹായാവസഥ ....സ്വന്തം പരിമിതികളറിഞ്ഞവർ! രക്ഷകരുടെ വരവും കാത്തിരുന്നപ്പോൾ ഈശ്വരനെ ഓർത്തു , ഈശ്വരനെ വിളിച്ചു , പ്രാർത്ഥിച്ചു... ഇവിടെ വിഘ്നങ്ങൾ ഈശ്വരനിലേക്കുള്ള വഴിയായിരുന്നു!!
"വിപദഃസന്തുനശ്ശശ്വത്തത്ര തത്രജഗത്ഗുരോ ഭവതോദർശനം യത് സ്യാദപുനർഭവദർശനം". എന്ന് ഭാഗവതശ്ളോകം : 
ഞങ്ങൾക്ക് വിപത്തുകൾ തന്നാലും ! ഞങ്ങൾക്ക് അങ്ങയെ കാണാനുള്ള അവസരങ്ങൾ അടിക്കടി ഉണ്ടായിക്കൊണ്ടേയിരിക്കട്ടെ !!!

                    നാരായണൻ മംഗലം

Monday, August 2, 2021

ചില്ലിട്ട പടവും കുഞ്ഞച്ചനും

പടം കേടാകാതെ സൂക്ഷിക്കാൻ നാം ചില്ലിട്ട് വെക്കുക (frame  ചെയ്യുക എന്നതിന്റെ പഴയ പ്രയോഗം) പതിവാണ്.  ചട്ട(frame)യുടെഭംഗി കൂടിക്കൂടി വന്ന്  ചിത്രത്തിന്റെ ഭംഗി ശ്ദ്ധിക്കപ്പെടാതെ പോയാലോ? 

കുഞ്ഞച്ചൻ പെണ്ണുകണ്ടപോലെ എന്നൊരു ചൊല്ല് നാട്ടിൽ പ്രചരിക്കാനിടയായ കഥയുണ്ട്.  കെട്ടാൻ തീരുമാനിച്ച്  കുഞ്ഞച്ചൻ പെണ്ണുകാണാൻ തുടങ്ങി. പെണ്ണുകാണാൻ ഇരുന്ന  കുഞ്ഞച്ചൻ എല്ലാഅർത്ഥത്തിലും പെണ്ണിനെ കാണുക മാത്ര മാണ് ചെയ്തത്.  പെണ്ണുകൊണ്ടുവന്ന കാപ്പിയോ പലഹാരങ്ങളോ കുഞ്ഞച്ചൻ ശ്രദ്ധിച്ചില്ല.  പെണ്ണിന്റെ അച്ഛന്റെ നോക്കുംവാക്കും കുഞ്ഞച്ചന്ന് അറിയേണ്ടതില്ലായിരുന്നു. പെണ്ണിന്റ നിറം,  പെണ്ണിന്റ ഉയരം,  മുടി, മൂക്ക്, കണ്ണ്, നടത്തം ഇതെല്ലാം കുഞ്ഞച്ചൻ സൂക്ഷ്മമായി പഠിച്ച്  വിധിയെഴുതും  " ഈ പണ്ണുപോര! പെണ്ണിന്റനിറം", 
അടുത്തപെണ്ണ്,  "പെണ്ണിന്റെ മുടി..."  വീണ്ടുമൊന്ന്  "പെണ്ണിന്റ മൂക്ക്", (ജയറാം പറഞ്ഞപോലെ 
ക്ളാരയുടെ മൂക്ക്..)  പെണ്ണ് കണ്ട് പെണ്ണ്കണ്ട് മൂത്ത് മൂത്ത് പഴമൊഴി ബാക്കിയാക്കി കുഞ്ഞച്ചൻ സ്ഥലം വിട്ടു.   ചില്ലിട്ടകൂട്ടിലെ ചിത്രം കാണാനല്ല കുഞ്ഞച്ചൻ ശ്രമിച്ചത്.  കൂടാണ് ശ്രദ്ധിച്ചത്!   ഭാര്യ എന്ന ജീവിതസഖിയെയല്ല, സ്ത്രീയെന്ന രൂപത്തെയാണ്.

ഇത് കുഞ്ഞച്ചന്റെ മാത്രം കഥയാണോ?  പെണ്ണുകാണലിന്റെമാത്രം കാര്യമാണോ?  പുറമോടി മാത്രം നോക്കി നമ്മൾ എന്തെല്ലാം തിരഞ്ഞ് എടുത്തിട്ടുണ്ട്?  ചന്തം മാത്രം കണ്ട് വാങ്ങിയ സാരി ആദ്യമുക്കിൽ കളറിളകിയ അനുഭവമുണ്ടായിട്ടുണ്ടോ?  മണത്തിൽ മയങ്ങി വാങ്ങിയ സോപ്പ് തേച്ച് ചൊറിഞ്ഞ്പൊട്ടിയ അനുഭവം.  ഭക്ഷണം തിരഞ്ഞെടുക്കുന്നതെങ്ങിനെയാണ്?  ഭക്ഷണത്തിന്റെ ധർമ്മമെന്താണ്?  ശരീരത്തിന്റെ നിർമ്മാണതിനും നിലനിൽപ്പിനും റിപ്പയറിങ്ങിനും മറ്റുമാവശ്യമായ  റോമെറ്റീരയലാണ് ഭക്ഷണം.  പോഷകമൂല്യം എന്നചിത്രമാണോ  സ്വാദ്,  ലഭ്യത,  സാമ്പത്തികനില എന്നീചട്ടക്കൂടാണോ നാം ശ്രദ്ധിക്കുന്നത്?
 ഏത് കാര്യത്തിലും  ചട്ടക്കൂടിൽ ഭ്രമിച്ച് ചിത്രം ആസ്വദിക്കാതെ ആരും പോകാതിരിക്കട്ടെ!!
   നാരായണൻ മംഗലം

Friday, July 30, 2021

മുത്തിവചനം

മലമുകളിലെ മുത്തി ഉഗ്രപ്രതാപയാണ്,  ദീനാനുകമ്പയിൽമുമ്പത്തിയാണ്,  അഭീഷ്ടവരദായിനി ആണ്. 

 കണാരൻമേസ്ത്രിക്ക് കഷടപ്പാടിന്റെ കാലം.  മേസ്തിരി മലകയറിച്ചെന്ന് മുത്തിക്കുമുന്നിലെത്തി പ്രാർത്ഥിച്ചു!  "ന്റെ ജോലി പോയീലോ ന്റെമുത്തിയേ!  എങ്ങനെയാ ജീവിക്ക്ആ?  അടുത്ത ലോട്ടറി എനിക്കന്നെ അടിക്കണം ന്റെ മുത്തിയേ!"

കണാരൻമേസ്തിരിക്ക് ലോട്ടറി അടിച്ചില്ല.  മേസ്തിരി മുത്തിക്കുമുന്നിൽ വീണ്ടും എത്തി പ്രാർത്ഥനതുടർന്നു 
" ന്റെജോലി പോയി.  വീടാകെ ചോർന്നൊലിക്ക്ആണ്.  പൈസേല്യാന്റെ ഒരുകാര്യോം നടക്കില്യ.  മുത്തിക്കറിയാലോ.  ഇത്തവണത്തെ ലോട്ടറി എനിക്കെന്തായാലും കിട്ടണം"
എന്നാൽ മുത്തികനിഞ്ഞില്ല.  മേസ്തിരി മലകയറി പ്രാർത്ഥന തുടർന്നു.  കഷ്ടപ്പാടുകളുടെ ലിസ്റ്റ് കൂടിക്കൂടി വന്നു.....ചോരുന്ന പുര,  കുട്ടിയുടെ പഠനം,  ഭാര്യയുടെ അസുഖം..... 
മേസ്തിരി പലതവണ മല കയറി പലവട്ടം പ്രാർത്ഥിച്ചു.  ലോട്ടറി അടിച്ചില്ല.  ഒരവസാന വട്ടപ്രാർത്ഥനക്കായി മേസ്തിരി മുത്തിക്ക് മുന്നിലെത്തി.  "...എന്താന്റെ മുത്തിയേ!  മലചവിട്ടിക്കയറി ക്കയറി എത്രാമത്തെ വട്ടമാണ് നിന്റെ മുന്നിൽ താണുവീണ് അപേക്ഷിക്കുന്നു.  നിനക്കെന്താ ..... "  ഭാഷ രോഷോക്തിയാകാൻ തുടങ്ങിയപ്പോൾ  മുത്തിയിടപെട്ടു..." ഡാ! പൊട്ടാ! ലോട്ടറി അടിക്കണം ന്ന് ണ്ടെങ്കിൽ നീയൊരു ലോട്ടറി ടിക്കറ്റ് വാങ്ങണം.  ടിക്കറ്റ് വാങ്ങിയവർക്കാണ് ലോട്ടറിസ്സമാനം കിട്ടുക....."

ഗുണപാഠം:  ഏതു നേട്ടം നേടണമെങ്കിലും  നാം പ്രാഥമിക കർത്തവ്യം നിർവ്വഹിക്കണം
             നാരായണൻ മംഗലം

Saturday, April 24, 2021

കണ്ണട

ഞാനൊരു കണ്ണടവെച്ചിട്ടുണ്ട്
എനിക്കേറെയിഷ്ടപ്പെട്ട 
നിറുമുള്ള ചില്ലുള്ള കണ്ണട!
എന്റ കണ്ണടച്ചില്ലിലൂടെ ഞാൻ
ലോകം കാണുന്നു.
ഈചില്ലുകൾക്കുള്ളിലൂടല്ലാതെയൊരുകാഴ്ചയും എന്നിലേക്കെത്താതിരിക്കാൻ
ഞാൻ എന്നുമെപ്പോഴും ജാഗരൂകനായിരിക്കുന്നു!!

ഇനിയെനിക്കൊരു മൂക്കടവേണം,  ചെവിയട വേണം!! .......
എനിക്കിഷ്ടമല്ലാത്ത നിറങ്ങളിൽ നിന്നും മണങ്ങളിൽനിന്നും  ഒച്ചകളിൽനിന്നും എനിക്കെന്നെരക്ഷിക്കാൻ!!!

Friday, February 19, 2021

ഗുരുകഥാവലി തുടർച്ച Gurukathavali Continued

അമ്മപറഞ്ഞ കഥ:
ഗുരു മെഴുകുതിരി വെട്ടത്തിൽ
എഴുതിക്കൊണ്ടിരിക്കുകയാണ്.  ശിഷ്യന് എന്തോ ചോദിക്കാൻ ഉണ്ട്.  എഴുത്ത് നിർത്താതെ എങ്ങിനെ ചോദിക്കും!   എന്നാൽ ഗുരു മറ്റൊന്നും ശ്രദ്ധിക്കുന്നില്ല; എഴുത്ത്തന്നെ എഴുത്ത്!!! ഒടുവിൽ ശിഷ്യന് ക്ഷമകെട്ടു തുടങ്ങി.....
പെട്ടെന്നൊരു കാറ്റുവന്നു,  മെഴുകുതിരികെട്ടു. "ഹാവൂ!  സമാധാനം!  എഴുതേണ്ടതെല്ലാം എഴുതിത്തീർന്നു." ഒരുദീർഘശ്വാസത്തി-
ന്നൊടുവിൽ ഗുരു പറഞ്ഞു.  
 കുട്ടികളേ ഒന്നും നീട്ടിവെക്കരുത്.  കാറ്റൂവന്നെന്നിരിക്കും,  മഴവന്നെന്നിരിക്കും.  എപ്പോൾ വേണമെങ്കിലും മെഴുകുതിരി കെട്ടുപോയെന്നു-
മിരിക്കും

The Story Amma told:

Guru was busy writing something in the candle light!  Disciple has a doubt to clear.    How can he ask while guru is writing?  He  waited for guru to stop writing.  But guru continued to write. Guru focused nothing other than his writing.  And  Sishya is bit nervous that guru is not finishing his writing. 
 And suddenly there was a wind and the candle blew out.  
"Hhoo! Lucky!  I could finish my writing"

Amma continued:  Hi! Children! Finish what you have to perform in time!! Any time the wind or the rain or anything else will blow off the light!!....And thus is life!!!!....."

                   Narayanan Mangalam