Tuesday, January 28, 2025

ഓട്ടക്കുടത്തിന്റെ പുണ്യം

ഗ്രാമീണൻ ദിവസേന വീട്ടിലേക്ക് രണ്ട്  കുടത്തിൽ വെള്ളം കൊണ്ട്  വരും.  രണ്ടിൽ ഒന്നൊരു ഓട്ടക്കുടമായിരുന്നു.  വഴിതാണ്ടി വീട്ടിലെത്തുമ്പോഴേക്കും ഓട്ടക്കുടത്തിലെ വെള്ളം പകുതിയും കാലിയായിരിക്കും.  ലേശംപോലും തുളുമ്പാത്ത നിറകുടം ഇതുപറഞ്ഞ് ഓട്ടക്കുടത്തെ കളിയാക്കുക പതിവായിരുന്നു.  സങ്കടം സഹിക്കാനാവാതെ ഒരു ദിനം ഓട്ടക്കുടം കർഷകന്റെ മുന്നിൽ എത്തിh ya കരച്ചിലായി.  ഓട്ടക്കുടത്തോട് കർഷകൻ ഒന്നേപറഞ്ഞുള്ളൂ:  നമുക്കൊന്ന് നടന്ന് വരാം!!  
ദിവസേന വെള്ളം കൊണ്ട് വരുന്ന വഴിയിലൂടെ  ഓട്ടക്കുടത്തെയും കൊണ്ട്  കർഷകൻ നടക്കാനിറങ്ങി.   വഴിയുടെ രണ്ട് വശവുംശ്രദ്ധിക്കാൻ ഓട്ടക്കുടത്തോട് കർഷകൻ പറഞ്ഞു.  ഒരു വശത്ത് മനോഹരമായ പൂക്കൾ വിരിഞ്ഞുനിൽക്കുന്ന നാട്ടുചെടികൾ വരിവരിയായി  കാറ്റിൽ ആടിയുലഞ്ഞ് ആഹ്ളാദിച്ചു നിൽക്കുന്നു!  മറ്റേ വശം ഉണങ്ങിവരണ്ട് കട്ടവിണ്ട പാഴ്ത്തരിശ്ഭൂമി!  കർഷകൻ പറഞ്ഞു:  ചിരിച്ചാടി നീൽക്കുന്ന ഈ ചെടികൾ നീ കണ്ടില്ലെ??!!  നീ ജീവജലം നൽകി വളർത്തിയെടുത്ത പുണ്യമാണ്,  നീ താണ്ടിയ ജീവിതപ്പാതയാണ്!!!

അറിയുക:
 തുളുമ്പാത്ത നിറകുടവും പകർന്നുകൊടുക്കാത്ത വിദ്യയും...,.,, ഒരുപോലെ വ്യർത്ഥം!!!
                                 എൻമംഗലം

Sunday, December 1, 2024

രുദ്രഞ്ചിറയുടെ കഥ

    ..രൂദ്രൻചിറക്ക് 
ചരിത്രമില്ല. ചരിത്രത്തിലെങ്ങും രുദ്രൻചിറയുമില്ല.  അഥവാ ചരിത്രം രുദ്രഞ്ചിറയെ കണ്ടില്ല.   എന്നാൽ രുദ്രഞ്ചിറക്കൊരൈതീഹ്യമുണ്ട്.  രുദ്രഞ്ചിറക്ക് കഥകളുമുണ്ട്

കണ്ണനൂരില്ലത്തെ
ട്ടങ്ങേലി ഒറ്റപ്പെട്ടു  പോയി.  അച്ഛനുമമ്മയും തലേത്തട്ടി വന്ന്  മരിച്ചുപോയി.  മറ്റ് സ്വന്തക്കാരാരുമില്ല.  വടുക്കിനിത്തേവര് മാത്രം ആശ്രയം!  തേവരെ ഉള്ളറിഞ്ഞ്  ഭജിച്ചു, ട്ടങ്ങേലി.  ഓരോപ്രദോഷ സന്ധ്യയിലും  ആയിരത്തെട്ടു പഞ്ചാക്ഷരം. 
  
 കറുത്തപക്ഷ  പ്രദോഷനാൾ ഒറ്റരാത്രിക്കഭയം തേടി ഒരുയുവാവ് എത്തിപ്പെട്ടു.  നിറമെണ്ണക്കറുപ്പെങ്കിലും  വടിവൊത്ത ആകാരം.  "കുളത്തില് ഭസമക്കുട്ടയും ഈറൻ മാറാനുള്ളതുമുണ്ട് "  അത് അച്ഛനായിട്ടുള ഏർപ്പാടാണ്.  കുളിച്ചെത്തിയ യാത്രികൻ ഒരു സാളഗ്ര്രാമം കൊടുത്തു.  "തേവരേടൊപ്പം വെച്ച് നേദിച്ചോളൂ !"
  
.   "കണ്ണനൂരില്ലം അന്യം നിൽക്കരുരുത്.  നിനക്ക് പറ്റിയ ഒരു യോഗ്യനെ
ഞാൻ ഇവിടെക്കൊണ്ട് വന്ന് ഇരുത്തും."  അച്ഛൻ എപ്പോഴും പറയുമായിരുന്നു.  യുവാവിന്റെ ഊരുംവീടുമൊന്നും അന്വേഷിക്കാൻ തോന്നിയില്ല.  വടുക്കിനിത്തേവര് ശരീരം എടുത്ത്   പ്രത്യക്ഷപ്പെട്ട പോലെ !!
 എല്ലാമറിയാമെന്നപോലെ അയാളും.   നാളൊത്ത രാത്രി ക്കെന്ന പോലെ  പെണ്കിടാവ്  ഒരൊറ്റപ്പായ വിരിച്ചു. കണ്ണനൂരില്ലത്തിന്റെ  പിൻതുടർച്ചക്കൊത്ത  
യാമം !!  സാർത്ഥകരാത്രിക്കൊടുവിൽനേരംവെളുത്തു.  കുളി തേവാരങ്ങൾക്കൊടു
വിൽ  ഒരു  സമാശ്വാസം:
"ആ സാളഗ്രാമം വെച്ചോളൂ!
 നേദിക്കൽ മുട്ടുമെന്ന്  വന്നാൽ കെട്ടിനിൽക്കുന്ന പെരുവള്ളത്തിൻ നടുവിലേക്ക്   വലിച്ചെറിഞ്ഞേക്കൂ! തേവരേയും സാളഗ്രാമവും"
  മൗനം മാത്രം പുറത്ത് വന്ന  യാത്രാമൊഴിയൊന്നിന്നൊടുവിൽ  യാത്രികൻ  നടന്ന് മറഞ്ഞു.  

ഒരു ദിവസം എങ്ങുനിന്നോ വന്ന വയറ്റാട്ടി പറഞ്ഞു.  "മാസം തികഞ്ഞൂ.  ഇനി നേദിക്കേണ്ട!"  സാളഗ്രാമവും വടുക്കിനിത്തേവരേയും
 കെട്ടിയചിറക്കുപിന്നിൽ വിങ്ങിനിറഞ്ഞുനിൽക്കുന്ന പെരുവെള്ളത്തിലേക്ക്   ഊക്കെടുത്തെറിഞ്ഞു.   കെട്ടിനിർത്തിയ ചിറക്കക്കരെയെങ്ങോ  ഒരു  വലിയ  തോട്  കാണായി.       തോട്ടിലൂടെ ചിറവെള്ളം ചോർന്നൊഴുകി  ദൂരെ ആനാറിപ്പുഴയിലെത്തി.  വെള്ളംചോർന്നിടത്ത് വിത്തെറിഞ്ഞാൽ പലമേനിവിളയുന്ന മണ്ണ്പൊന്തി.  മണ്ണ്തേടിവന്ന ജനം കൂടൊരുക്കി പാർപ്പുറപ്പിക്കാൻ തുടങ്ങി.  ഇവിടന്നങ്ങോട്ട് രുദ്രഞ്ചിറയു ടെ കഥ തുടങ്ങുന്നു. രുദ്രൻചിറക്കാ- 
രുടെ കഥതുടങ്ങുന്നു.  കഥനിറഞ്ഞ രുദ്രഞ്ചിറേ! 
 
   രുദ്രഞ്ചിറയുടെ  ഈ കഥമഹാസാഗരം ഒരു
 ചെറുതോണിയിൽ 
തുഴഞ്ഞ്  ഏത്കരവരെ 
എത്താനാകും??

രുദ്ര ഞ്ചിറയുടെ പച്ചമണ്ണ് !  പശിമ മുറ്റിയ പുതുമണ്ണ്!!  ജനങ്ങൾ രുദ്രഞ്ചിറയിൽ കുടിയേറാൻ തുടങ്ങി.  ഏവരേയും കാത്ത് രൂദ്രഞ്ചിറ തേവര് ,  തേവരുടെ അമ്പലത്തിന്  വടക്ക്കിഴക്കേമൂലയിൽ! എല്ലാരുദ്രഞ്ചിറക്കാർക്കും അമ്മയായി കുടികൊണ്ട  എലഞ്ഞിക്കലെ മുത്തി !!

 കാലങ്ങൾക്ക് ശേഷം,    ചായക്കടമൊയ്തുട്ടിയുടെ കുട്ടിക്ക് വിറപ്പനിവന്ന ഒരു നാൾ.   എലഞ്ഞിക്കലെ മുത്തിക്ക്  ജപിച്ചുതിയ ചരട് കൊടുത്തിട്ട് അനന്തെമ്പ്രാന്തിരി പറഞ്ഞു 
" തേവരുടെ ദണ്ഡാരത്തിലും കൂടി ഇടണംട്ടോ !"  എട്ടുണത്തുട്ടൊന്ന് എമ്പ്രാന്തിരിയുടെ കാൽക്കൽ ദൂരത്ത് മാറി  വെച്ച്  മൊയ്തുട്ടി പറഞ്ഞു "അതൊക്കെ ങ്ങള് ഞായം പോലെ ചെയ്താ മതി."
ഇന്നൊരു കോളടിച്ച ദിവസമാണല്ലോ!  സാധാരണ കിട്ടാറുള്ളത് ഒരണ, രണ്ടണ ഏറ്റവും കൂടിയത് നാലണ .
 "രണ്ടണക്ക് മുതിര  ഒന്നേ കാലണക്ക് വാര സോപ്പ്, രണ്ടരെയണ വെളിച്ചെണ്ണ....." എമ്പ്രാന്തിരി മനസ്സിൽ കണക്കുകൂട്ടി....... 

 എല്ലാരുദ്രഞ്ചിറ ക്കാർക്കുമമ്മയായിരുന്നു രുന്നു  എലഞ്ഞിക്കലെ മുത്തി.  ചിറവെള്ളത്തിലേക്ക് സാളഗ്രാമമെറിഞ്ഞ് രുദ്ര ഞ്ചിറക്ക് കാരണമായ കണ്ണനൂരില്ലത്തെ ട്ടങ്ങേലിയാണ് 
എലഞ്ഞിക്കലെമുത്തി എന്നൈതീഹ്യം

സർവ്വൈശ്വര്യവുംതികഞ്ഞ ലക്ഷണമേഴുമൊത്ത ഒരുണ്ണിയെയാണ് ട്ടങ്ങേലി പെറ്റത്.   ഉണ്ണിക്ക് വയസ്സ് അഞ്ച്കഴിഞ്ഞു. ഉണ്ണിക്ക് ചൗളം,  ഉപനയനം,  ഓത്തുചൊല്ലിക്കൽ തുടങ്ങി.. ഷോഡശക്രിയാ ഭാഗങ്ങൾ പലതുമുണ്ട്.  ആരു ചെയ്യിക്കും?  പോർക്കുളത്തുനിന്നൊരു പട്ടേരിവന്ന് ഉണ്ണിയെ ക്കൊണ്ടങ്ങ് പോയി.  ഒന്നൊന്നായി ക്രിയകളെല്ലാം ചെയ്യിച്ചു പട്ടേരി.    പിഴച്ചു പെറ്റ അമ്മ എന്ന അപരാധം ചുമത്തി ഉണ്ണിക്ക്  മഠത്തിൽ വേദാദ്ധ്യയനം നിഷേധിച്ചു. ഉണ്ണി പക്ഷെ  തച്ചുശാസ്ത്രം പറിച്ചു.  അതിബുദ്ധി കാട്ടിയ ഉണ്ണിയെ പട്ടേരി കൈവിട്ടില്ല.  ഉണ്ണി പിന്നീട് അമ്മയെ ഒന്ന്  കാണാൻ പോലും പോയില്ല.   ഒടുവിൽ പട്ടേരിയുടെ മകളെ വേളി കഴിച്ചവിടെക്കൂടി. മകന്റെബുദ്ധി വൈഭവം,  വേളി കഴിച്ചത്,  തച്ചുശാസ്ത്രജ്ഞ-
നായത്,...എല്ലാമെല്ലാം ആ അമ്മ  കേട്ടറിഞ്ഞു.  അമ്മയുടെ ഉള്ളമെരിഞ്ഞു..  പിഴച്ചു പെറ്റതാണത്രെ!  അവരൊരമ്മയല്ലേ.  തന്റെ ജീവിതത്തിനൊരർത്ഥം പകർന്നുകിട്ടിയ ആ സന്ധ്യ ! കറുത്തതെങ്കിലും  ആകർഷകമായ ആ ആകാരം,  ആരെന്നറിയാത്ത അദ്ദേഹം തന്നേൽപിച്ച ആ സാളഗ്രാമം!  കൂട്ടിരുന്ന ആ സാളഗ്രാമം ശക്തിയായിരുന്നു.  എന്തിനണ് സാളഗ്രാമം ചിറകെട്ടിയ വെള്ളത്തിലേക്കാ ഞ്ഞെറിയാൻപറഞ്ഞതെന്ന്. 
ഇന്ന് മനസ്സിലാകുന്നു.  രുദ്രഞ്ചിറക്കാരായ കുറെ മക്കളെ കിട്ടാൻ.  നീ വരും എന്നെങ്കിലും.    എന്നെ കാണാനല്ല,  രുദ്രഞ്ചിറ കാണാൻ!  പിഴക്കാതെ,  പേറ്റു നോവറിയാതെ ഞാൻ പെറ്റ എന്റെ രുദ്രഞ്ചിറയുടെ പൊന്നു   മക്കളെ കാണാൻ!  നീയറിയാത്ത നിന്റെസോദരർ!  
നീയല്ലെങ്കിൽ നിന്റമക്കൾ വരും!  എന്റെ പേരക്കിടാങ്ങൾ വരും!  
നെഞ്ചെരികൊണ്ട ആ അമ്മ പ്രദോഷസന്ധ്യ ക്കൊരുനാൾ നുടുമുറ്റത്തൊരാവണപ്പലക- യിട്ട്   കിഴക്കു നോക്കി കണ്ണുചിമ്മി ആ നടുമുറ്റത്തൊരിരുപ്പിരുന്നു. "താനൊരമ്മയാണ് . പിഴച്ചു പെറ്റ അമ്മ.  എല്ലാ രുദ്രഞ്ചിക്കാർക്കും  കാരണഭൂതയായ അവരുടെ അമ്മ.  
    "എൻ്റെ മക്കൾകരയത്" 

 കണ്ണനൂർ നടുമുറ്റത്തെ മുല്ലത്തറയിലെ മുല്ലവളർന്നു തുടംവെച്ചു.  ഉണ്ണി കളിക്കാൻ സൂക്ഷിച്ച എലഞ്ഞി  ക്കുരുക്കളെല്ലാം നടുമുറ്റത്തെമണ്ണിൽ മുളച്ച് വളർന്ന് മരമായി. .എലഞ്ഞിക്കലെ മുത്തിക്ക് തണലായി! രുദ്രഞ്ചിറക്കാരുടെ   കാവായി!!  
 എല്ലാരുദ്ഞ്ചിറ- ക്കാർക്കുമമ്മയായി  മുത്തി ആ നടുമുറ്റത്ത് കുടിയിരുന്നു.  രുദ്രഞ്ചിറയിൽ വന്ന്  വീടൊരുക്കുന്നവരും പെറ്റുവീഴുന്നവരുമായ എല്ലാവർക്കും അമ്മയായി!   ഒരിക്കൽ പിഴച്ചു പെറ്റ  അമ്മ!! 
 
 രുദ്രഞ്ചിറ മഹല്ല് രൂപം കൊണ്ടതും  ആദ്യ ബാങ്ക് വിളിയുയർന്നതും ഒരുകഥയാണ് .  തേവള്ളിപ്പറമ്പിലെ ഓട് മേഞ്ഞ കൊച്ചു പള്ളി മന്ദിരത്തിൻ്റെ ഭാഗമായ മെക്കക്കഭിമുഖമായ പള്ളി മിനാരം. പള്ളി മന്ദിരത്തിന്നു പിന്നിൽ  കാട്ടു തൃത്താവ് തിങ്ങിവളർന്ന ശവപ്പറമ്പ് .  ഖബർസ്ഥാൻ എന്ന്  അന്ന് കേട്ടിട്ടില്ല
അതുപോലെത്തന്നെ ഒരുനാൾ രുദ്രഞ്ചിറ  ഇടവകയും നിലവിൽ വന്നു.  രുദ്രഞ്ചിറയിലെ കൊച്ച  അങ്ങാടിയുടെ ഇടയിൽ ഒരു കുരിശുപള്ളിയായീരുന്നൂ ഉണ്ടായിരുന്നത്.   കൊല്ലത്തിൽ ഒരമ്പ് പെരുനാൾ .   ബാൻ്റ് മേളം എല്ലാ ക്രിസ്ത്യൻ വീടുകളും കയറിയിറങ്ങുന്നു.  ചാക്കുവിൻെ വീടാണ് തൊട്ടടുത്ത്. പെട്രോ മാക്സ് വെളിച്ചത്തിൽ പട്ടു കുടയും ബാൻ്റും കാണാം...  പിന്നീട് ആഘോഷമായി രണ്ട് മൂന്ന് മൈലകലെയുള്ള പാലൂര് പള്ളിയിലേക്ക് പോകുമത്രെ.  പിന്നെ ഒരു നാൾ രുദ്രഞ്ചിറ ഇടവക നിലവിൽ വന്നു.  പുഞ്ചക്കാട് തറവാടിനോട് ചേർന്ന പറമ്പിൽ ഓടുമേഞ്ഞ ആർഭാടമില്ലാത്ത ഒരുപള്ളിക്കെട്ടിടം.  പിന്നീട് അതിനു മുന്നിൽ ഓരം ചേർന്നൊരു ഓലപ്പുര.  ഒരു പള്ളിക്കൂടം.

പിന്നെ കുറച്ച് പേർ    കമ്യൂണിസ്റ്റുകാരായി.   അതിനു പിന്നിലും കഥകളുണ്ട്.   ഒന്നുകൂടി പ്പറയട്ടെ ഏവർക്കു മേവർക്കും  എലഞ്ഞിക്കൽ മുത്തി തുണയായിരുന്നു.  

രുദ്രഞ്ചിറക്കാരുടെ മരണത്തെപ്പറ്റിക്കൂടെ പറയാം.  ഹിന്ദുക്കൾ മരിച്ചാൽ ഒരുപുകയുയരും.   അത്രമാത്രം.       മുസ്ളീമുകളുട മരണം സങ്കടമാണ്.  മയ്യത്ത് കട്ടിൽ തോളിലേറ്റി ഒരു വിലാപ ഗീതം പോലെ  "ലായിലാഹ ഇല്ലല്ലാഹ്...."  കൃസ്ത്യൻ  മരണം,  അലങ്കരിച്ച ശവമഞ്ചത്തിൽ അണിഞ്ഞൊരുങ്ങിയ ഒരു അന്തൃയാത്ര.  മുന്നിൽ കറുത്ത മുത്തുക്കുട നടക്കുന്നു.   വിലാപരാഗമൂയരുന്ന ബാന്റ്മേളം.  ഏറ്റവും മുന്നിലായി ഒരു മണിനാദം..  ....അങ്ങ് പാലൂർപള്ളി വരെ യെത്തണം

 ജനസംഖ്യാക്കണക്കിൽ രുദ്രഞ്ചിറക്കിടംകിട്ടിയിരിക്കണം.  രോദ്രഞ്ചിറക്കാരായി എത്ര പേർ കാണും?  ഒരൈഡിയയുമില്ല.  രുദ്രഞചിറയിൽ  രണ്ട് റേഷൻ കടകളുണ്ട്.  ഒരു ബ്രാഞ്ച് പോസ്റ്റാപ്പീസുണ്ട്.    രുദ്രഞ്ചിറ വില്ലേജില്ല, പഞ്ചായത്തില്ല.   രുദ്രഞ്ചിറക്കാരെത്രയായാലും ഈ രുദ്രഞ്ചിറക്കഥയിൽ  എത്രപേർ ? 15 ഓ 20 ഓ ?  അവരുടെ തന്നെ കഥ പൂർണ്ണമോ?  കഥ കുറഞ്ഞവരായിട്ടാരുമില്ല! 
രുദ്കലാ  വായനശാലയുടെ കോണിപ്പടിയുടെ കൈവരിയിൽ കയ്യുരച്ച് അതിദ്രുതം  ഇറങ്ങി വന്ന് നടുറോട്ടിൽ പകുതി
വായനശാലയെ നോക്കിയും പകുതി നാട്ടാരെ നോക്കിയും  ഇടതു നെഞ്ചിൽ വലതു കൈ ഇടിച്ച്     "ഞാൻ ആർത്താറ്റെ ജോസുട്ടി മുതലാളിയുടെ മോനാണ്"  എന്ന് ആരേയോ വെല്ലുവിളിച്ച  ബെന്നിമോൻ, 
   ജോസുട്ടി മുതലാളി,  കണ്ണൻ നായർ,  കണ്ണൻ നായരുടെ അനുജൻ വേണുനായർ,  ചായക്കട മൊയ്തുട്ടി,  ടെയ്ലർ സെയ്താലി,  പൊട്ടിച്ചിരി  പോളുട്ടി ,  
വിശേഷണങ്ങൾ ഇല്ലാത്ത കൊച്ചു നാണി ....... തനതായും കെട്ടുപിണഞ്ഞും പല കഥകൾക്കുടമകളായ  രുദ്രഞ്ചിറക്കാർ എത്ര, 
എന്തുമേതും തിരിയാത്ത ഈ  അല്പജ്ഞാനി എവിടെ???

                                                                                    കഥതുടരും

    




    





          





Friday, October 11, 2024

തൂണിലും തുരുമ്പിലും.....

തൂണിലും തുരുമ്പിലും തൂരുമ്പെടുത്തവാളിലൂം
വിടർന്നുപുഞ്ചിരിച്ചുനിന്ന
പൂവിലും,  വിളങ്ങിടും വിളക്കിലും,
കറുത്തകൂരിരുട്ടിലും നിറഞ്ഞു-
നിന്ന നിത്യസത്യമെന്തഹോ!!

ഗുരുകഥാവലി ഒൻപത്

മരുഭൂമിതാണ്ടിയുള യാത്രയാണ്.  കാതങ്ങൾ ഇനിയും ഏറെ താണ്ടാനുണ്ട്.   കയ്യിൽകരുതിയിരുന്ന അവസാനതുള്ളി കുടിവെള്ളവും കുടിച്ച്തീർന്നു.  പേശികൾ വലിഞ്ഞ്മുറുകന്നു.  ശരീരമാകെ തളരുന്നു,  കുഴയുന്നൂ.   മുന്നോട്ട് നീങ്ങാതെ വയ്യ!  ഏന്തിവലിഞ്ഞ് നടന്നു.  ദാഹിച്ച് ദാഹിച്ച് തൊണ്ട വരണ്ടുണങ്ങി.....പെട്ടെന്നതാ മുന്നിൽ ദൂരെ ഒരു പച്ചപ്പ് !   പച്ചപ്പാണോ വെറും മരീചികയാണോ?  ഏതായാലും ഒരു പ്രത്യാശക്ക് വകയുണ്ട്.  നടക്കാൻ ഒരു പുതുശക്തി കിട്ടി.   മുന്നിലെകാഴ്ച കൂടുതൽ വ്യക്തമായി.  ഒരുകുടിൽ കാണുന്നുണ്ട്!!  ഒരുവിധത്തിൽ നടന്ന്  കുടിലിന്നടുത്തെത്തി.  കുടിലിന്നടുത്തതാ ഒരു ചാമ്പ്പമ്പ്.   
ഒന്ന് പമ്പ് ചെയ്തു നോക്കാം.  സകലശക്തിയും സംഭരിച്ച് പമ്പ് ചെയ്യാൻ തുടങ്ങി.  പലതവണ പമ്പ് ചെയ്തിട്ടും ഒരുതുള്ളിപോലും വെള്ളം വന്നില്ല.   
ദാഹം, ക്ഷീണം, തളർച്ച!  എല്ലാ ആശകളും  നശിച്ചു എന്ന് കരുതിയപ്പോൾ അതാ കുടിലിന്റെ  മൂലയിൽ ഒരു കുടം!  കുടത്തിൽ നിറയെ വെള്ളം!! ആർത്തിയോടെ കുടത്തിന്നടുത്തെത്തി,  കുടംകയ്യിലെടുത്തു.  അതാകുടത്തിന്നടിയിൽ എന്തോ എഴുതിയ ഒരു പേപ്പർ.  പേപ്പർ തുറന്ന് വായിച്ചു.
"ഈ കുടത്തിലെവെള്ളം കുടിക്കാനുള്ളതല്ല.  ഈവെള്ളം പമ്പിൽ ഒഴിക്കുക.  വെള്ളം ഒഴിച്ചതിനുശേഷം പമ്പ്ചെയ്യുക.   കുടം വീണ്ടും നിറച്ച് വെക്കാൻ മറക്കരുത്"
ഇത് ശരിയാകുമോ?  വെള്ളം പമ്പിലൊഴിച്ചാൽ അതുകൂടി നഷ്ടപ്പെട്ട്  പോകുമോ?  .കുഴൽകിണറിൽ ഇനിയും വെള്ളം ബാക്കിയുണ്ടെന്നതിനെന്താണുറപ്പ്?
അഥവാ പേപ്പറിൽ എഴുതിയത് ശരിയാണെങ്കിലോ?   ഒരു തീരുമാനമെടുക്കാൻ കഴിയുന്നില്ല......
ഒടുവിൽ രണ്ടും കൽപ്പിച്ച്  കുടത്തിലെ വെള്ളമെടുത്ത് അയാൾ പമ്പിലൊഴിച്ചു. പമ്പ്ചെയ്യാൻ തുടങ്ങി.  അതാ വരുന്നൂ,  ദാഹജലം!  കുളിരു നിറഞ്ഞ ജീവജലം!!!!

കഥ പറഞ്ഞുതീർത്ത ഗുരു ചോദിച്ചു :  " കുട്ടികളേ ഈകഥയിൽ നിന്ന്  നിങ്ങൾ എന്ത് പഠിച്ചൂ?"


Tuesday, September 17, 2024

പ്രഗാബലേശ്വരൻ

വളരെ യാദൃശ്ചികമായാണ് പ്രഗാബല മഹർഷിയെ ക്കുറിച്ചറിയാൻ കഴിഞ്ഞത്. സ്വതവേ "ഗ്രന്ഥ"ശേഖരങ്ങൾ കണ്ടാൽ തീരെ അവഗണിക്കുകയാണ് പതിവ്.  എന്നാൽ ഈ ഗ്രന്ഥം ശ്രദ്ധിക്കാൻ കാരണം അതിൻ്റെ കെട്ടിലും മട്ടിലുമുള്ള വ്യത്യസ്തയാണ്.  രണ്ടു പുറത്തുമുള്ള ചട്ട.  നല്ല മൂത്ത പ്ലാവിൻ്റെ ഉരച്ചു മിനുക്കി മെഴുകിട്ട കട്ടിപ്പലകയായിരുന്നു.  പല തരത്തിലും നിറത്തിലും പെട്ട നൂലുകൾ ചേത്ത് മനോഹരമായി പിരിച്ചെടുത്ത ചരടു  ശ്രദ്ധാപൂർവ്വം കോർത്ത് കെട്ടിയ ചരടിൻ്റെ രണ്ടറ്റത്തും 'കുണുക്ക് തനി പിച്ചളയായിരുന്നില്ല.  
ക്ലാവ് പിടിച്ച് വല്ലാതെ മങ്ങിയിരുന്നില്ല.  മുത്തശ്ശൻ്റെ എഴുത്താണി തലപ്പത്തും ഇത്തരമൊരു  ലോഹത്തിൻ്റെ തൊപ്പിയായിരുന്നു.  ചുരുക്കം പറയട്ടെ ഗ്രന്ഥം കാണാൻ മനോഹരമായിരുന്നു.  മുത്തശ്ശൻ്റെ സൗന്ദര്യബോധം തെളിഞ്ഞു കണ്ടു ഏതൊരാളും കണ്ടാൽ ഒന്ന് മറിച്ചു നോക്കും. പുതിയ ഓലയിൽനമ്മുടെ മലയാള ലിപിയിൽ  മുത്തശ്ശൻ തൻ്റെ സ്വന്തം വൃത്തിയുള്ള കൈപ്പടയിൽ പകർത്തിയെഴുതിയതായിരുന്നു എന്നതാണ് മറ്റൊന്ന്.
ഗ്രന്ഥത്തിലെ ഭാഷ സംസ്കൃതത്തോട് സാമ്യമുള്ള ഏതോ ഒന്നായിരുന്നങ്കെിലും മുത്തശ്ശൻ ശ്ലോകാർത്ഥങ്ങൾ കൊടുത്തിരുന്നു.

 ആശ്രമവാസികളായ കാട്ടു മൃഗങ്ങൾക്ക് സംഭവിക്കുന്ന അപകടങ്ങളായിരുന്നു,  ഗ്രന്ഥത്തിലെ പ്രതിപാദ്യവിഷയം.   ഉയരമുള്ള മരങ്ങളിൽ ട്രപ്പീസുകളിക്കുന്ന കുരങ്ങൻമാർ,  പരസ്പര മിടികൂടുന്ന മാനുകൾ,  വരയാടുകൾ,  കുത്തനെയുള്ള കുന്നിറങ്ങുന്ന ആനകൾ,  കൊമ്പ് കുത്തിക്കളിക്കുന്ന കരടികൾ എന്നു വേണ്ട പലതരം കളികളും വിനോദങ്ങളും.   ഇവയിൽ പല മൃഗങ്ങൾക്കും ചെറുതും വലുതുമായ പരിക്കുകൾ സംഭാവിക്കാറുണ്ടത്രെ.  ഏറ്റവും കൂടുതൽ ഫ്രാക്ചർ തന്നെയാണു സംഭവിക്കാറ്.  എന്നാൽ വളരെ ചുരുക്കം കേസുകളിൽ താരതമ്യേന ഗുരുതരമായ നാഡീസംബന്ധമായ പരിക്കുകളും സംഭവിക്കാറുണ്ട്.  അത്തരമൊരു പരിക്കും അതിന് പിന്നാലെ പ്രഗാബല മഹർഷി നടത്തിയ പ്രയാണവും കണ്ടെത്തിയ പരിഹാരവുമാണ് ഈ ഗ്രമ്പത്തിലെ മുഖ്യ പ്രതിപാദ്യ വിഷയം.  

ഫലസ്താമലം എന്നൊരു വൃക്ഷത്തെക്കുറിച്ചതിൽ പറയുന്നുണ്ട്.  ഇതിൻ്റെ ഇലയും കൂമ്പും പൂക്കളും വേദന കുറയാൻ വളരെയേറെ സഹായിക്കു മെന്നദ്ദേഹം മനസ്സിലാക്കാനിടയായി.
കാരണം ഇടികൂടി പരിക്കേറ്റ  മാനുകളും ആടുകളും ഇവ വളരെവിഷമിച്ച് തിന്നുന്നത് കാണാറുണ്ട്.  കുന്നിറങ്ങുമ്പോൾ കാലുളുക്കിയ ആനകൾ പോലും ഇതിൻ്റെ കൊമ്പ് വലിച്ചൊടിച്ച് ഒന്നിച്ചു കുറെ വാരി വലിച്ച് തിന്നുന്നതു കാണാം.   പ്രത്യേകം പറയാനുള്ളതെന്തെന്നാൽ ഇതിൻ്റെ ഇലക്കും പൂവിനും മറ്റും ഒരു സ്വാദുമില്ലെന്നു മാത്രമല്ല ഭയങ്കര കയ്പാണുതാനും.  മൃഗങ്ങളുടെ വേദന കാണാൻ ഒട്ടും വയ്യാത്ത പ്രഗാബലേശ്വരൻ ഇതെല്ലാം പ്രത്യേകം ശ്രദ്ധിച്ച്  നിരീക്ഷിക്കും.  ചില്ലറ പരിക്കുപറ്റി വേദനിച്ച് വിഷമിക്കുന്ന കുട്ടിക്കുരങ്ങൻമാരെ ഇതിൻ്റെ കയ്പൻചാർ  വിഷമിച്ച് കുടിപ്പിക്കും.  തെല്ലു നേരം കഴിയുമ്പോളവറ്റ വേദനമറന്ന് പഴയ പോലെ ഓടിച്ചാടി നടക്കുന്നതു കാണാം

ഒരിക്കൽ ഗുരുതരമായി പരിക്കേറ്റ ഒരുകുരങ്ങച്ചൻ മുനിയുടെ അടുത്തെത്തി.  വെറും ഫലസ്ഥാമലം കൊണ്ടു മാത്രം മാറ്റാവുന്നതായിരുന്നില്ല ആ കുരങ്ങേച്ചൻ്റേത്.  നാഡീസംബന്ധമായ പ്രശ്നങ്ങളുമുണ്ടായിരുന്നു. കൈകാലുകൾക്കൊരു വിറയലും ഞട്ടലും മറ്റും പ്രത്യേക ലക്ഷണങ്ങളായുണ്ട്.  പ്രഗാ ബലമഹർഷിക്ക് കുരങ്ങച്ചൻ്റെ വേദനയും സഞ്ചാരവും കണ്ട് തീരെ സഹിക്കാൻ  വയ്യാത്തതായി.    മഹർഷിവര്യൻ  പല ചെടികളും വൃക്ഷങ്ങളും ജലസസ്യങ്ങളും സൂക്ഷ്മനിരീക്ഷണം ചെയ്തു, പല ജന്തുക്കളുടേയും ചലനങ്ങൾ സൂക്ഷ്മമായി പഠിച്ചു.  ആടുകൾക്കും മാനുകൾക്കും ഇടി കൂടുമ്പോൾ നാഡീപരമായ പ്രശ്നങ്ങളുണ്ടാകാൻ സദ്ധ്യതയുണ്ടെന്ന് അദ്ദേഹം മനസ്സിലാക്കി.  അവയെ പ്രത്യേകം നീരീക്ഷിക്കാൻ തുടങ്ങി.   അവ ചിലസമയത്ത്മാത്രം തിന്നുന്ന ഇലകളുടെ വൈവിദ്ധ്യം വേർതിരിച്ചറിഞ്ഞു.  ആ അറിവിൽ നിന്നദ്ദേഹം develop ചെയ്തതാണ് പ്രഗാബലാദി ലേഹ്യം, ഗുളിക എന്നിവ.  പിന്നീടങ്ങോട്ട് ഫലസ്ഥാമലം ഗുളിക വേദന നിവാരിണിയായും പ്രഗാബലാദി നാഡീ സംബന്ധമായ പ്രശ്നങ്ങൾക്കുള്ള പരിഹാരമായും പ്രാചീന ആയുർവ്വേദ ഡോക്ടൻമാർ
ഉപയോഗിച്ചു വന്നിരുന്നു.  പിന്നീട് പിന്നീട് അവർക്കത് കൈമോശം വന്നൂഎന്നത്
അത്ഭൂതമെന്നേ പറയേണ്ടു.  അവ വിദേശ പാശ്ചാത്യരുടെ കയ്യിൽ എത്തി പ്പെട്ടത് അതിലും അത്ഭുതം തന്നെഎന്നും പറയാതിരിക്കാൻ വയ്യ

മനകളിലും ഭാഗം വെച്ചു പിരിഞ്ഞ പഴയ കോവിലകങ്ങളിലും തറവാടുകളിലും ഇത്തരം പല പല പഴയ ഗ്രന്ഥങ്ങളും ഉണ്ടായിരുന്നു.  മിക്കതിൻ്റേയും ഉള്ളടക്കം എന്തെന്ന് ആരും ശ്രദ്ധിച്ചില്ല.  ബൈൻ്റാരൻ  കാതറുട്ടിക്ക
മുത്തശ്ശൻ്റെ ഒരു സ്ഥിരം സന്ദർശകനായിരുന്നു.  കൊല്ലത്തിൽ രണ്ടോമൂന്നോ തവണയൊക്കെ വരും.  മുത്തശ്ശൻ്റെ കൈവശമുള്ള വാൽമീകി രാമായണം, ഋഗ്വേദസംഹിത,  ആമ്നായമഥനം തുടങ്ങിയ പഴയ പുസ്തകങ്ങൾ കാതരുട്ടിക്കയാണ്  വൃത്തിയായി ബൈൻ്റ്  ചെയ്ത് കൊണ്ടു കൊടുക്കാറ്.  കൂട്ടത്തിൽ മുത്തശ്ശന്നാവശ്യമില്ലാത്ത പുസ്തകങ്ങളും ഗ്രന്‌ഥങ്ങളും ഒരു ചെറിയ വിലക്ക് കാദരുട്ടിക്ക വാങ്ങും. ഉദാഹരണത്തിനു ഋഗ്വേദസംഹിത എങ്ങിനേയോ രണ്ടു കോപ്പി മുത്തശ്ശൻ്റെ കൈയിൽ വന്നുപെട്ടു.  ഒരെണ്ണം കാദരുട്ടിക്കാക്ക് കൊടുത്തു.  അതിൻ്റെ വില കൊണ്ടു മറ്റേത് ബൈൻ്റ് ചെയ്ത് ഭംഗിയാക്കി ക്കൊടുത്തു  കാദരുട്ടിക്കയുടെ  "ബിസി നസ്  സാമ്രാജ്യം"  വളരെ പരന്നതാണെന്ന് പറയട്ടെ.  വള്ളുവനാട്ടിലെ വലിയ മനകളും തറവാടുകളും,  ഇങ്ങ് കൊച്ചി,  കൊട്ടുങ്ങല്ലൂർ തുടങ്ങിയ സ്ഥലങ്ങളിലെ കോവിലകങ്ങൾ, പാലാ കോട്ടയം ക്രിസ്തീയ പ്രഭുകുടുംബങ്ങൾ......ഉൽപ്പന്നനിരയുംവൈവിദ്ധ്യം നിറഞ്ഞതായിരുന്നു.
ഗ്രന്ഥങ്ങളും സംസ്കൃതവും മാത്രമല്ല,  ജോഗ്രാഫിക്കൽ മാസിക,  ഇൻഡ്യാ മാഗസിൻ, റീഡേർസ്  ഡൈജസ്റ്റ്  എന്നിവയുടെ പഴയ പതിപ്പുകൾ എന്നുവേണ്ടാ  പേപ്പർവിലക്ക് തൂക്കിവ്വാങ്ങിയ ഇല്ലസ്റ്റ്രേറ്റഡ് വീക്ലിയുടെ പഴയ ലക്കങ്ങൾ എന്നിവവരെ ഉൾപ്പെട്ടതായിഔരുന്നു.  രസകരമായ വസ്തുതയെന്തെന്നാൽ ഇതിൻ്റെ ഒന്നിൻ്റേയും യഥാർത്ഥ മൂല്യം കാദരുട്ടിക്കാക്കുമറിയില്ലായിരുന്നു.  നമ്മുടെ ഗ്രന്ഥത്തിൻ്റെ യഥാർത്ഥ കോപ്പിയും എപ്പോഴേങ്കിലും കാദരുട്ടിക്കാക്ക് മുത്തശ്ശൻ കൊടുത്തു കാണും.  ഗ്രന്ഥങ്ങളിലും മറ്റും ഹൈന്ദവർ മാത്രമല്ല ക്രിസ്തീയ കുടുംബങ്ങളിൽ ഉള്ളവരിൽ ചിലരും തൽപ്പരരായിരുന്നു. 
   പറഞ്ഞ് വന്നത്,  മോഡേൺ മെഡിസിനിൽ ഇന്ന് നാം വ്യാപകമായി ഉപയോഗിക്കുന്ന ഒരു മരുന്ന്, നാഡീ സംബ ന്ധമായ പ്രശ്നങ്ങൾ നേരിടുന്നവർ  
ഉപയോഗിക്കുന്ന മറ്റൊരു മരുന്ന് ...  ഇവരണ്ടും ഈ ഗ്രന്ഥത്തിൽനിന്നും ലഭിച്ച
ചേരുവകളാണെന്നതിൽ ഒരു സംശയത്തിനും അവകാശമില്ല  
 ഒന്നു പാരാസെറ്റമോൾ (ക്രോസിൻ, ഡോളോ തുടങ്ങി വിവിധ ബ്രാൻ്റുകൾ),  മറ്റേത് പ്രഗബാളിൻ.   പാശ്ചാത്യർ മരുന്നുകൾക്ക് പേരിടുമ്പോൾ ഒന്നുകിൽ അതുമായി ബന്ധപ്പെട്ട സസ്യനാമം അല്ലെങ്കിൽ അതിനു പിന്നിൽ പ്രവർത്തിച്ച മഹദ് വ്യക്തിയുടെ പേർ എന്നിവത ഉപയോഗപ്പെടുത്താറുണ്ട്.    പാരാസെറ്റമോൾ എന്നത് ഫരസ്റ്റാമലം ആണ്, No doubt!!   പ്രഗബാലിൻ നമ്മുടെ ഋഷിവര്യന്റെ പേരിൽനിന്ന്!!!  അതും പരിപൂർണ്ണ സംശയരഹിതം 
രണ്ടും നമ്മുടെ പ്രഗാബല മുനീശ്വരൻറെ 
അനുഗ്രഹം🙏🙏

കഷ്ടതരമായ കാര്യമതല്ല,  ഇത്തരം എത്രയെത്ര ഗ്രന്ഥങ്ങൾആരുമറി- യാതെ,  ആരാലും ശ്രദ്ധിക്കപ്പെടാതെ,  മുക്കിലും മൂലയിലും കെട്ടി മൂടപ്പെട്ടു കിടക്കുന്നു,  എത്രയെത്ര അറിവുകൾ  ചിതലെടുത്തു പോയി.  അവയിൽ കാൻസർ,  കിഡ്നിത്തകരാറുകൾ,  ഹാർട്ടറ്റാക്ക് തുടങ്ങി എത്രയെത്ര മാരക രോഗങ്ങളെത്തുരത്താനുള്ള  മണ്മറഞ്ഞ നമ്മുടെ ഋഷിവര്യൻമാരുടെ അനുഗ്രഹങ്ങളായ എത്രയെത്ര ദിവ്യൌഷധക്കൂട്ടുകൾ ഉണ്ടായിരുന്നൂ!!🙏🙏🙏

( ഇതിലെ കഥാപാത്രങ്ങളും സംഭ്യവങ്ങളും തികച്ചും സാങ്കൽപ്പികം മാത്രം
"കഥയിൽ ചോദ്യമില്ല കളിയിൽ കാര്യമില്ല.അതാണ് ഇത് വായേതോന്നീതെഴുതീതാണേയ്🤭😄😄😄 "  ഒരു coment )


്‌


Tuesday, September 10, 2024

വഴി വാക്കുകൾ

വീഴാതിരിക്കാൻ പഠിക്കണം
വീണാലെണീക്കാൻ
                              പഠിക്കണം
തളരാതിരിക്കാൻ പഠിക്കണം
തളരുന്ന പേശികളിൽ ഊർജ്ജതൻമാത്ര-
യായ്പ്പടരാൻ പഠിക്കണം
ദിശതെറ്റിയലയുമ്പോൾ
വഴികാട്ടിടാനൊരു
നക്ഷത്രമെങ്ങോ തിളങ്ങി
നിൽക്കുന്നതറിയണം
നേരം വീണ്ടും പുലരുമെന്നറിയണം,
ചിരിതൂകിനിൽക്കുന്ന
പൂക്കളെ,  കളകളംപാടും 
കിളികളെ,  മന്ദമൊഴുകിടം 
പുഴകളെ,  വളരുംപുൽ-
ക്കൊടികളെക്കാണാൻ-
                               പഠിക്കണം,  
കുളിർകാറ്റിനെത്തഴുകി-
യൊഴുകാൻപഠിക്കണം
നേരിനെയറിയണം,  പൊരു-
ളേതെന്നറിയണം,  പതിരേതെന്നറിയണം,
മറക്കേണ്ടതെല്ലാം മറക്കാൻ പഠിക്കണം,  പൊറുക്കാൻ പഠിക്കണം,  പഠിക്കേണ്ട- തെല്ലാം പഠിക്കാൻ പഠിക്കണം,
ദിക്കെത്തിടുംവരെ
ത്തുടരണം യാത്രനീ!
      .                              എൻമംഗലം

               

                  

Monday, August 26, 2024

ഏടതൃമ്മ

ഏടത്ത്യമ്മെപ്പറ്റി എഴുതാൻ മോഹം.  മാറ്റാരെപ്പറ്റി എഴുതണേക്കാളും വിഷമം എടത്ത്‌യമ്മയെക്കുറിച്ചെഴുതാനാണ്.  കാരണം എട്ത്ത്യമ്മ സ്നേഹമാണ്,  പ്രകടിപ്പിക്കാത്ത ,  ഒളിച്ച് സ്സൂക്ഷിച്ച  സ്നേഹമാണ്. 

ഏടത്യമ്മ എന്ന് കേട്ടാൽ ആദ്യം മനസ്സിൽ വരുന്ന രൂപവും ശബ്ദവും "കുട്ടാ"  എന്ന ഉരത്തുള്ള ഒരു വിളി,  ശുണ്‌ഠി പിടിച്ചതാണെന്ന് തോന്നിക്കുന്ന ഭാവം.
അന്ന് അകത്തുള്ളത്  വല്യമ്മ, ഏടത്തിയമ്മ എന്ന രണ്ടു വിധവമാർ, ഒരുമുത്തശ്ശൃമ്മ നേരെയുള്ളത്,  രണ്ട് ചെറിയ മുത്തശ്യമ്മമാർ (മുത്തശ്ശൻ്റെ രണ്ടാമത്തേയും മൂത്താമ ത്തേയും ഭാര്യമാർ-- അഫൻ്റമ്മമാർ),  പിന്നെ അമ്മ, ചെറിയമ്മമാർ.   ഇവർക്കാർക്കും ഏടത്തിഅമ്മയുടെ അത്ര ശബ്ദമില്ല ,  ശൗര്യവുമില്ല എന്നാണ്  തോന്നുന്നത്.   .  (അമ്മക്ക് ശബ്ദമുണ്ട്,  പക്ഷെ അടുക്കളയിൽ ആദ്യവസാനം കുറവ്).  ഏടത്യമ്മ കാക്കയെ ആട്ടുന്ന അതേ ശബ്ദത്തിലും ക്രൌര്യത്തിലും തന്നെ യാണ് ദേവകിയെ ചീത്ത പറയുന്നതും
    " കുട്ടാ!"എന്ന്,  കാലുരച്ചു.  കഴുകാൻ,  .എന്നെ വിളിക്കുന്നതും.  
കാറ്റുകാലമായാൽ ചുരമാന്തിപ്പൊട്ടി കാലു പഴുക്കും.  മുട്ടിനു താഴെ പഴുത്തൊലിക്കും.  അതുരച്ചു കഴുകി മരുന്നു പുരട്ടാൻ ഏടത്യമ്മ വേണം.   പരിചരണം!'

പലർക്കും മാറി മാറി  വസൂരി വന്നപ്പോൾ ചിറക്കൽ ഭഗവതീടെ വെളിച്ചപ്പാട് വന്ന് ഉറഞ്ഞുതുള്ളി നന്മവരുത്തി.  മൂന്ന് ചെണ്ട, ഒരു എലത്താളം, വെളിച്ചപ്പാട്.   വെളിച്ചപ്പാടിൻ്റെരൂ- 
പം മാത്രമെ ഓർമ്മയിൽ കുറച്ചെങ്കിലുമുള്ളു.  പറക്കു വരാറുള്ള അതേ വെളിച്ചപ്പാട്
 തന്നേയാണ്..... മെലിഞ്ഞ് നെഞ്ചിലെ എല്ലെല്ലാം പുറത്തു കാട്ടി,   എല്ലുകൾക്ക് താഴെ പ്പെട്ടെന്നു ഒട്ടിച്ചേർന്ന വയർ,  മുന്നോട്ട് തെല്ല് വളഞ്ഞ്,  അര മണിയുടെ  ഭാരം പോലും താങ്ങാൻ ആവതില്ലാത്ത ശരീരം!  എതു വസൂരി വീട്ടിലും ധൈര്യമായി കയറിച്ചെല്ലാം,  ആവെളിച്ചപ്പാടിന്.  ഏതു വസൂരി അണുവും ആ ശരീരത്തിൽ ക്കയറാൻ തെല്ലൊന്ന് ഭയക്കും,  മുഴുപ്പട്ടിണി ആയാലോ?  വാളിൻ തുമ്പത്തരിവെച്ച് കണ്ണടച്ച്  വെളിച്ചപ്പാട് പ്രാർത്ഥിച്ച് നടന്നരിയെറിഞ്ഞു-- നാലിറയത്തും വേറെ വേറെയെറിഞ്ഞു, മച്ച്,  വടക്കിനി, അടുക്കള, മേലടുക്കള,  കെഴു ക്കിനി,  തൊട്ടിയേറ, എടാഴി,,,,,....."പേടിക്കണ്ട. പേടിക്കണ്ട!" ഏടതൃമ്മ കുട്ടികൾക്ക് ധൈര്യംതന്നു.

പിന്നീട് ഒരു കളം  പാനയും ഇവിടെ വച്ചു നടത്തി.  പാന കാണാൻ ഉത്സാഹപൂർവ്വം ഞങ്ങൾ കാത്തിരുന്നു. ഉച്ചക്ക് മുമ്പ്തന്നെ പാനക്കാർ വന്നു.  തെക്കിനിയിൽ നാല് കാല്നാട്ടി  അരങ്ങ്തൂക്കി.....
 സന്ധ്യക്കു മുറ്റത്തൊരു ചെണ്ട കൊട്ട്.  ഞങ്ങൾ അതുതന്നെ കണ്ടുനീന്നൂ.
"അത് തായമ്പകയാണ് കുട്ടി ഓളേ!  നിങ്ങള് വന്ന് ഊണ് കഴിച്ചോളേൻ"   ഏടത്തിയമ്മയുടെ ശബ്ദം.   ഓഹ്!  തായമ്പക പാനയുടെ പ്രധാന ഇനമല്ല. കുട്ടികൾക്കുള്ളതുമല്ല. 
 അകത്ത് തെക്കിനിയിൽ
 പാനപ്പന്തലിൽ ആണ് പാന..  പാനക്ക് പന്തലിൽ കളമെഴുത്തുണ്ടോ?  ഓർമ്മയില്ല.   അരങ്ങുണ്ട്, തിരൂടാടയുണ്ട്.  ഞങ്ങൾ പാനകാണാൻ കാത്തിരുന്നു. വെളിച്ചപ്പാടിൻ്റെ പൂജ,  പൂജയ്ക്കിടക്ക് ചെണ്ടയുടെ വലന്തല.  പന്തലിൻ്റെ വലതുവശത്ത് ചെണ്ട കിടത്തി വെച്ച് താളം പിടിച്ച് ചെണ്ടക്കാരുടെ  ഒടുങ്ങാത്ത പാട്ട്.   ഇടക്ക് ശരിക്കുള്ള ചെണ്ടകൊട്ട്,  വീണ്ടൂം പാട്ട്....... ഉറക്കംവരുന്നുണ്ടോ.... വീണ്ടും ഏടത്ത്യമ്മ!  "ഒറക്കം വരുണുണ്ടെങ്കിൽ ഒറങ്ങിക്കോളിൻ!  പൂക്കലചാട്ടം കലാവുമ്പോ വിളിക്കാം."  കുട്ടികളുടെ കാര്യങ്ങൾ ഏട്ടത്യ- മ്മക്കറിയാം.   ഏടത്യമ്മ വിളിച്ചുവോ? പൂക്കല കുത്തിച്ചാട്ടം കണ്ടുവോ?  ഒന്നുമോർമ്മയില്ല.  ഏടത്തിയമ്മയെ ഓർമ്മയുണ്ട്.  

ഓനിച്ചിരിക്കുന്ന കാലം.  പപ്പടം പാടില്ല, വറുത്ത ഉപ്പേരി  പാടില്ല.
അങ്ങാടിവെളിച്ചെണ്ണയിൽ വറുത്തെടുത്തതൊന്നും പാടില്ല, പല പല "പാടില്ല"കളുടെ
 കാലം. എല്ലാവരും  പപ്പടവും ഉപ്പേരിയം കൂട്ടി ഉണ്ണുമ്പോൾ ഞങ്ങൾ ഓനിച്ചുണ്ണികൾ, ശങ്കരഫനും ഞാനും,  മാത്രം പപ്പടം കൂട്ടാതെ.... ഏത്യമ്മക്ക് സഹിക്കില്ല. ഏടത്യമ്മ പപ്പടം കൈയിലിട്ട് പൊടിച്ച്, ആരും കാണാതെ ഇലയിലിട്ട് തരും.  "കൂട്ടിക്കോ! കൂട്ടിക്കോ!"  ആ ഉരത്ത,  മയമില്ലാത്ത സ്വരം.  രഹസ്യമായി വറുത്ത ഉപ്പേരി തരുമ്പോഴും അതേ ശബ്ദം.
ആണ്ടുവ്രതകാലം.  ഒരു കൊല്ലം മുഴുവൻ മുടിവെട്ടാൻ പാടില്ല.  മുടി നീണ്ട് നീണ്ട് വന്നു. വേറെടുക്കില്ല  ഒരു ശ്രദ്ധയുമില്ല.   നിറയെ പേനുകൾ!   പിന്നീട് മുടി ജട കെട്ടാൻ തുടങ്ങി.  നാറാൻ തുടങ്ങി.....    
  "കുട്ടാ"  സ്നേഹം മൂടി വെച്ച ആ പരുപരുക്കൻ വിളി!  കിഴക്കുഓറത്ത്  ഇറയത്തു  പിടിച്ചിരുത്തുന്നു.  ജടകെട്ടിയ മുടി,  വെളിച്ചെണ്ണ,... മുടിയിഴകളോരോന്നായി വേർപെടുത്തി പേനുകളെ വേട്ടയാടിപ്പിടിച്ച് ......
    ഇയിയെന്താ പറയൂക എടത്യ- മ്മയെക്കുറിച്ച്? എങ്ങനെ പറയണം ഏത്യമ്മയെക്കുറിച്ച്??🙏🙏🙏
ഒന്ന് മാത്രം പറയാം.  ആ സ്നേഹം അന്ന് ഞാൻ  മനസ്സിലാക്കിയിരുന്നില്ല.  എന്നോട് മാത്രമായിരുന്നോ സ്നേഹം,  നാരായണൻ എന്ന പേരു മൂലം,  24ആം വയസ്സിൽ മരിച്ച  നാരായണൻ എന്നു പേരായ തന്റെ നമ്പൂരിയെ ഓർത്ത്.  അതോ "ഉണ്ണി"കളെ മുഴുവൻ ഇഷ്ടമായീരുന്നുവോ?  അതോഎല്ലാകുട്ടികളേയും?  കുന്നത്തൂരെ ദേവകി/ആമ്പിടി സരസ്വതി-മാലതിയടക്കം??

തറവാട് ഭാഗം.    ഭാഗത്തിൽ ഏടതൃമ്മ നീലാണ്ടഫന്റെ കൂടെയാണ്.  ആദ്യം പുരപണിത് മാറിത്താമസിച്ചത് രാമഫനാണ്.  തറവാട്ടിലെ തിരക്ക് ഒഴിയാൻ തുടങ്ങി.  താമസിയാതെനീലാണ്ട-
ഫനും.  ഏടത്ത്യമ്മക്ക്  തീരെ പൊരുത്തപ്പെടാൻ ആവാത്ത അന്തരീക്ഷം.  പുതിയ വീട്ടിൽ ബഹളം വേണ്ട.  തന്റെ തിരക്ക് പിടിച്ച പ്രവർത്തികൾ ആവശൃമില്ല.    ഏടത്തൃമ്മയുടെ ധൃതി കുറഞ്ഞു.  ശബ്ദം താണു.  പിന്നീട് പിന്നീട് ഏടതൃമ്മ തീരെ മിണ്ടാതായി.  1970ൽ മരിക്കുമ്പോൾ ഞാൻ സ്ഥലത്തില്ല എന്നാണ് ഓർമ്മ

(എന്റെ മുതുമൂതു മൂത്തശ്ശന്റെ-- മുത്തശ്ശന്റെ മുത്തശ്ശൻ-- മൂന്നാമത്തെ ഭാര്യയിൽജ്ജനിച്ച മകന്റെ മകന്റെ ഭാരൃയായിരുന്നു ഞങ്ങൾ ഏടത്യമ്മ  എന്നു വിളിച്ചിരുന്ന ഞങ്ങൾടെ വല്യ മുത്തശൃമ്മ.   ആ വല്യ  മുത്തശ്ശൻ  തന്റെ 24ആം വയസ്സിൽ തലേത്തട്ടി,  കോളറ,  ബാധിച്ച് മരിച്ചു.)

 

Friday, September 29, 2023

നിരോക്സീകാരികൾ

നിരോക്സീകാരികൾ

     കോടാനുകോടി കോശങ്ങളാൽ നിർമ്മിച്ചതാണ് നമ്മുടെ ശരീരം.  ഈ കോശങ്ങൾക്കോരോന്നിനും  പുറത്തുനിന്നുള്ള ചില ശത്രുക്കളെ നേരിടേണ്ടി വരുന്നു.  അവയെ നമ്മൾ ബാക്ടീരിയ, ഫംഗസ്, വൈറസ് എന്നിങ്ങനെ വിളിക്കുന്നു.  അവയെ നേരിടാനുള്ള ശക്തമായ രോഗപ്രതിരോധ സംവിധാനം നമുക്കുണ്ട്.   എന്നാൽ നമ്മുടെ കോശങ്ങളെക്കേടാക്കുന്ന,  നമ്മുടെ ഉള്ളിൽ നിന്നു തന്നെയുള്ള കുറെ ശത്രുക്കൾ നമുക്കുണ്ട്.  ഫ്രീറാഡിക്കൽ എന്നു വിളിക്കുന്ന ഈ ശത്രുക്കൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്.   നാമേറെ ഭയപ്പെടുന്ന ഹാർട്ടറ്റാക്ക്,  കാൻസർ എന്നിവക്ക് പോലും ഇവ കാരണമാകുന്നു.

ഓക്സിജൻ ജീവവായുവാണ്.  ഇല്ലാതെ ജീവൻ നിലനിൽക്കില്ല.  ഇതേ ഓക്സിജൻ ചില സാഹചര്യങ്ങളിൽ ഒരു നാശക രൂപമെടുക്കുന്നു.  ശരീരത്തിൽ സദാസമയത്തും നടന്നുകൊണ്ടിരിക്കുന്ന പല അവശ്യ പ്രവർത്തനങ്ങളുടേയും ഉപോൽപ്പന്നമാണ് ഫ്രീ റാഡിക്കലുകൾ.   ഫ്രീ റാഡിക്കലുകൾ റിയാക്ടീവ് ഓക്സിജൻ ആറ്റങ്ങളാണ്. 
ഇവ നല്ല ആരോഗ്യമുള്ള കോശങ്ങളിൽ നിന്നും ഇലക്ട്രോണുകൾ മോഷ്ടിച്ചെടുക്കുന്നു.  ഈ ഇലക്ട്രോൺ മോഷണം ആരോഗ്യമുള്ള കോശങ്ങളുടെ നാശത്തിന് കാരണമാകുന്നു-  അങ്ങിനെ അവയുടെ ഘടനയും പ്രവർത്തന ശേഷിയും നഷ്ടപ്പെടുന്നു.   ഫ്രീ റാഡിക്കലുകൾ  ശരീരത്തിലെ കൊഴുപ്പുകൾ, പ്രോട്ടീനുകൾ, ഡിഎൻഎ എന്നിവയെ പ്രതികൂലമായി ബാധിക്കുകയും നിരവധി രോഗങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു

  ഫ്രീറാഡിക്കലുകൾക്കെതിരെയും നമുക്കൊരു  പ്രതിരോധ സംവിധാനമുണ്ട്.   വെള്ളം തീ കെടുത്തുന്ന പോലെ  ഫ്രീ റാഡിക്കലുകളെ നിർവ്വീര്യമാക്കുന്ന ചില തൻമാത്രകളെ ശരീരം,  ഉൽപ്പാദിപ്പിക്കുന്നുണ്ട്.  പ്രധാനമായുംനമ്മുടെ ഭക്ഷണത്തിൽനിന്നുൽപ്പാദിക്കപ്പെടുന്ന ഈ പോരാളികളെ നിരോക്സീകാരികൾ എന്ന് വിളിക്കുന്നു.   

     നിരോക്സീകാരികൾ എലക്ട്രോൺ ദാതാക്കളാണ്.  എലക്ട്രോൺ കൊള്ളക്കാരായ ഫ്രീറാഡിക്കലുകൾക്കെതിരെ  എലക്ട്രോണുകളുടെ വെടിയുതിർത്ത്  അവയെ നിർവ്വീര്യരാക്കുന്ന പോരാളികളാണ്  നീരോക്സീകാരികൾ.  ഫ്രീറാഡിക്കൽ ആക്രമണത്തിൽപ്പെട്ട് എലക്ട്രോൺ ചേതം വന്ന കോശങ്ങളുടെ കേടു പാടുകൾ നിരോക്സീകാരികൾ പരിഹരിക്കുകയും ചെയ്യുന്നു.   

  (19ആം നൂറ്റാണ്ടിന്റെ അവസാനം മുതൽ  ലോഹങ്ങളുടെ കൊറോഷൻ,   റബ്ബർ വ്യവസായം,  എൻജിനുകളിൽ ഉപയോഗിക്കുന്ന ഇന്ധനം തുടങ്ങിയവയുമായി ബന്ധപ്പെട്ട്   വ്യവസായരംഗത്ത് നിരോക്സീകാരികളുടെ പലവിധ പഠനങ്ങൾ നടത്താൻ തുടങ്ങിയിരുന്നു.)
   
    ഫ്രീ റാഡിക്കലുകളും ആന്റിഓക്‌സിഡന്റുകളും തമ്മിലുള്ള സന്തുലിതാവസ്ഥ ആരോഗ്യകരമായ ശാരീരിക പ്രവർത്തനത്തിന് ആവശ്യമാണ്.  ഫ്രീ റാഡിക്കലുകളുകളുടെ എണ്ണത്തിന്നനുസരിച്ച്  ആന്റിഓക്‌സിഡന്റ് ശേഷി ഇല്ലാത്ത,  അവസ്ഥയെ ഓക്സിഡേറ്റീവ് സ്ട്രെസ് എന്ന് വിളിക്കുന്നു.

 ഫ്രീ റാഡിക്കലുകൾക്ക് കാരണമായ ശരീരത്തിന്നകത്തെ ചില പ്രവർത്തനങ്ങൾ:  
      ശരീരം പ്രവർത്തിക്കാൻ ഊർജ്ജം ആവശ്യമാണ്.  ഓരോ കോശത്തിന്നകത്തും മൈറ്റോകോൺഡ്രിയ എന്ന ചൂളയിൽ,  ഭക്ഷണത്തിലടങ്ങിയ ഗ്ലൂക്കോസ് കത്തുന്നതിലൂടെയാണ് ഈ ഊർജ്ജോൽപാദനം നടക്കുന്നത്.   ഈ പ്രക്രിയയുടെ പാ ശ്വോൽപ്പന്നമായി ഫ്രീ റാഡിക്കലുകൾ ഉൽപ്പാദിക്കപ്പെടുന്നു.
        സദാ സമയവും നമ്മെ ആക്രമിച്ചു കൊണ്ടിരിക്കുന്ന ബാക്ടീരിയ,  വൈറസ് തുടങ്ങിയ സൂക്ഷ്‌മജീവികളെ ചെറുത്തു തോല്പിക്കുന്ന പ്രക്രിയയും ഫ്രീ റാഡിക്കലുകൾക്ക് കാരണമാകുന്നു
    വ്യായാമം,  കഠിനാദ്‌ധ്‌വാനം എന്നിവയാണ് മറെറാരു കാരണം.
      കൂടാതെ ശരീരത്തിന് ഒഴിവാക്കാൻ കഴിയാത്ത മറ്റ് പല ആന്തരിക പ്രവർത്തനങ്ങളും  ഫ്രീ റാഡിക്കലിന് കാരണമാകുന്നുണ്ട്.

    ഫ്രീ റാഡിക്കലുകൾക്ക് കാരണമാകുന്ന ചില ബാഹ്യ ഘടകങ്ങൾ.
       പരിസ്ഥിതി മലിനീകരണം (നാം ദിവസം തോറും ശ്വസിക്കുന്നത് 11,000 ലിറ്റർ വായുവാണത്രെ!)
       സിഗരറ്റ് പുക --(മറ്റൊരാൾ
               വലിച്ചു വിടുന്ന പുക  
               കൂടുതൽ അപകടം)
      ഓസോൺ 
      റേഡിയേഷൻ
      അൾട്രാ വൈലറ്റ് രശ്മികൾ
      ചില മരുന്നുകൾ
      കീടനാശിനികൾ
      വീട്ടിൽ ഉപയോഗിക്കുന്ന
                               കെമിക്കൽസ്
       വ്യാവസായിക ലായകങ്ങൾ
   
  പ്രധാന നിരോക്സീകാരികൾ
     
    വിറ്റാമിൻ A, , വിറ്റാമിൻ C,  വൈറ്റമിൻ E,  ബീറ്റാ കരോട്ടിൻ,  
അനുബന്ധ കരോട്ടിനോയിഡുകൾ,   സെലിനിയം, മാംഗനീസ്, സിങ്ക് എന്നിവയുമാണ്  പോഷകങ്ങളിൽ ഉൾപ്പെട്ട നിരോക്സീകാരികൾ.
 ശരീരത്തിന് ഈ ആന്റിഓക്‌സിഡന്റുകൾ നിർമ്മിക്കാൻ കഴിയില്ല.  ഗ്ലൂട്ടത്തയോൺ, കോഎൻസൈം ക്യു 10, ലിപ്പോയിക് ആസിഡ്, ഫ്ലേവനോയ്ഡുകൾ,   പോളിഫെനോൾസ്, ഫൈറ്റോ ഈസ്ട്രജൻ എന്നിങ്ങനെ പല പേരുകളിലറിയപ്പെട്ടുന്ന മറ്റു നിരോക്സീകാരികളുമുണ്ട്.
 ഓക്സിഡേറ്റീവ് സ്ട്രെസ് കൈകാര്യം ചെയ്യുന്നതിന് ഭക്ഷണത്തിൽ ഇവയുടെ സാന്നിധ്യം അത്യന്താപേക്ഷിതമാണ്.

    വിറ്റാമിൻ സി (അസ്കോർബിക് ആസിഡ്):  അടിക്കടി ബാധിക്കുന്ന ഫ്ലൂ,  ജലദോഷം എന്നിവ ഇതിന്റെ കുറവു മൂലമായേക്കാം.  മിക്ക പച്ചക്കറി-പഴവർഗ്ഗങ്ങളിലും സി വൈറ്റമിൻ അടങ്ങിയിരിക്കുന്നു.  എന്നാൽ അസറോള ചെറി,  ചെറുനാരങ്ങ എന്നിവ മികച്ച അളവിലുള്ള സ്റോതസ്സാണ്.   വൈറ്റമിൻ സി
 രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും കൊളാജൻ സിന്തസിസ് പ്രോത്സാഹിപ്പിക്കാനും ഓക്‌സിഡേറ്റീവ് നാശത്തിൽ നിന്ന് കോശങ്ങളെ സംരക്ഷിക്കാനും സഹായിക്കുന്നു.

 വിറ്റാമിൻ ഇ: കായ്കൾ, വിത്തുകൾ, സസ്യ എണ്ണകൾ, ഇലക്കറികൾ എന്നിവയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ഇ കോശ സ്തരങ്ങളെ ഓക്സിഡേറ്റീവ് നാശത്തിൽ നിന്ന് സംരക്ഷിക്കുന്നു.  വിറ്റാമിൻ സിയുമായി സഹകരിച്ചാണ് വൈറ്റമിൻ ഇ യുടെ പ്രധാന പ്രവർത്തനം.  മുഖകാന്തിക്കു നിദാനമായതിനാൽ ഇവയെ ബ്യൂട്ടീ വൈററമിൻ എന്ന് വിളിക്കുന്നു.
   ബീറ്റാ കരോട്ടിൻ: വിറ്റാമിൻ എയുടെ മുൻഗാമിയായ ബീറ്റാ കരോട്ടിൻ കാരറ്റ്, മധുരക്കിഴങ്ങ്, ചീര, തക്കാളി തുടങ്ങിയ വർണ്ണാഭമായ പഴങ്ങളിലും പച്ചക്കറികളിലും കാണപ്പെടുന്ന ഒരു പിഗ്മെന്റാണ്.  ആരോഗ്യകരമായ ചർമ്മം, കാഴ്ച, രോഗപ്രതിരോധ പ്രവർത്തനം എന്നിവ നിലനിർത്താൻ  ഇവ അത്യാവശ്യമാണ്.

  സെലിനിയം:   
 കടൽ മത്സ്യം,  കക്ക,   ധാന്യങ്ങൾ,  പയർവർഗ്ഗങ്ങൾ,  ബ്രസീൽ പരിപ്പ്, എന്നിവയിൽ നിന്നുമാണ് സെലെനിയം ലഭ്യമാകുന്നതു്.    ശരീരത്തിന്റെ ആന്റിഓക്‌സിഡന്റ് പ്രതിരോധ സംവിധാനത്തിൽ ഇത് നിർണായക പങ്ക് വഹിക്കുന്നു. തൈറോയ്ഡ്ഗ്രന്ഥിയുടെ ശരിയായ പ്രവർത്തനത്തിന്  സെലെനിയം ആവശ്യമാണ്.

 ഫ്ലേവനോയ്ഡുകൾ: വിവിധ പഴങ്ങൾ, പച്ചക്കറികൾ, ചായ, കൊക്കോ,  സോയ എന്നിവയിൽ കാണപ്പെടുന്ന ഫൈറ്റോകെമിക്കലുകളുടെ (ചെടികൾ ഉൽപ്പാദിപ്പിക്കുന്ന രാസപദാർത്ഥങ്ങളുടെ) ഒരു കൂട്ടമാണിത്.  ഫ്ലേവനോയ്ഡുകൾ നിരോക്സീകാരികളാണ്.  കൂടാതെ നീർക്കെട്ട് തടയാനും ഹൃദ്രോഗം, ചിലതരം അർബുദം തുടങ്ങിയ രോഗങ്ങളുടെ അപകടസാധ്യത കുറയാനും  സഹായിക്കുന്നു.

നിരോക്സീകാരികളുടെ വിവിധ പ്രയോജനങ്ങൾ:

 വിട്ടുമാറാത്ത രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു.  
ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കുന്നതിലൂടെയും ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കുന്നതിലൂടെയും ഹൃദ്രോഗം, കാൻസർ, ന്യൂറോ ഡിജനറേറ്റീവ് ഡിസോർഡേഴ്സ് തുടങ്ങിയ  അവസ്ഥകളുടെ സാധ്യത കുറയ്ക്കാൻ ആന്റിഓക്‌സിഡന്റുകൾ സഹായിക്കുന്നു.

രോഗപ്രതിരോധം: ആന്റിഓക്‌സിഡന്റുകൾ ഓക്സീകരണത്തിന്റെ ദൂഷ്യഫലങ്ങൾക്കെതിരെ പ്രവർത്തിക്കുന്നു.  കൂടാതെ
  പനി,  ജലദോഷം തുടങ്ങിയ . വൈറസ്,  ബാക്ടീരിയ തുടങ്ങിയവയുടെ ആക്രമണത്തെ പ്രതിരോധിക്കാൻ വിറ്റാമിൻ സി സഹായിക്കുന്നു.   

 ചർമ്മത്തിന്റെ ആരോഗ്യം: അൾട്രാവയലറ്റ് വികിരണത്തിന്റെയും പാരിസ്ഥിതിക മലിനീകരണത്തിന്റെയും ദോഷകരമായ പ്രത്യാഘാതങ്ങളെ പ്രതിരോധിക്കാൻ ആന്റിഓക്‌സിഡന്റുകൾ സഹായിക്കുന്നു.  മുഖ സൌന്ദര്യത്തെബ്ബാധിക്കുന്ന ചുളിവുകൾ,  കരിമംഗല്യം എന്നിവ വരാതെ സംരക്ഷിക്കാൻ സഹായകരമാകുന്നു.  ചർമ്മ കാൻസറിനുള്ള സാധ്യത കുറയ്ക്കുന്നു.  

 പ്രായമാകൽ പ്രക്രിയയെ മന്ദഗതിയിലാക്കുന്നു: ഓക്‌സിഡേറ്റീവ് സ്ട്രെസ് വാർദ്ധക്യ കാല ജരാനരകൾക്ക് കാരണമാകുന്നു.  ആൻറി ഓക്സിഡൻറുകൾ ഓക്സിഡേറ്റീവ് കേടുപാടുകൾ നിയന്ത്രിച്ച്,   ഈ ജരാനരകളെ മന്ദഗതിയിലാക്കുന്നു,  സുഖകരമായ വാർദ്ധക്യത്തിന് സഹായകരമാകന്നു. 
     
    പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ,  പ്രോട്ടീനുകൾ എന്നിവയാൽ സമ്പന്നമായ സമീകൃതാഹാരം,   തടിയനങ്ങുന്ന ജീവിതക്രമം,  വേണ്ടത്ര ഉറക്കം,  സ്ട്രെസ് മാനേജ്മെന്റ് എന്നിവയ്‌ക്കൊപ്പമേ നിരോക്സീകാരികൾ  ശരിയായി പ്രവർത്തിക്കൂ !

ഉപസംഹാരം
    നിരോക്സീകാരി സമൃദ്ധമായ പച്ചക്കറി- പഴവർഗ്ഗങ്ങളും മറ്റു ഭക്ഷ്യ വസ്തുക്കളുമടങ്ങിയ ഭക്ഷണം ശീലമാക്കിയവർക്ക് അല്ലാത്തവരേക്കാൾ രോഗസാദ്ധ്യത
കുറവാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
     ദിവസേന 400 ഗ്രാം വിവിധതരം,  പഴക്കം ചെല്ലാത്ത  പച്ചക്കറി-പഴവർഗ്ഗങ്ങൾ ദക്ഷണത്തിൽ ഉൾപ്പെടുത്തണമെന്നാണ്  ലോകാരോഗ്യ സംഘടനയുടെ ശുപാർശ.

Wednesday, August 23, 2023

ഒരു വലിയ കുട്ടിക്കഥ



മുത്തശ്ശിയെന്തേ തപ്പുന്നൂ?  മക്കളേ മച്ചിലെൻ തൂശിപോയി. മച്ചിന്നകത്ത്പോയുള്ളൊരാ-   
                                         സ്സൂചി-
യീമുറ്റത്തോമുത്തശ്ശി തപ്പുന്നൂ ? ഒട്ടുംവെളിച്ചമില്ലാത്തൊരാ മച്ചിലീമുത്തശ്ശിയെങ്ങിനെ  തൂശിതപ്പും!!
                                            
ഈമുത്തശ്ശിയുടെ ഒരു കാര്യം എന്നാണോ ചിന്ത?
  കുന്തം പോയാൽ കുടത്തിലും തപ്പണംന്നല്ലേ പ്രമാണം? .  "അന്വേഷിപ്പിൻ കണ്ടെത്തും" എന്ന് തിരുവചനവും.
തഇരുട്ടിൽ തപ്പല്  പലപ്പോഴും നമ്മുടെ ശീലംമാണല്ലൊ. ടിവി യുടെ റിമോട്,  ഫാനിന്റെ റിമോട്,   മോൻ എങ്ങോ വലിച്ചെറിഞ്ഞ സ്കൂൾ ഐഡന്റിറ്റി കാർഡ്,  സ്ഥാനം തെറ്റി വെച്ച കണ്ണട!
തേടിയ വള്ളി ചിലപ്പോഴൊക്കെ കാലിൽ ചുറ്റാറുമുണ്ട്.
ചിലപ്പോൾ ആനയെ തപ്പിയറിയാൻ പുറപ്പെട്ട അന്ധൻമാരുമാകാറുണ്ട്.
 ഒരുകഥ......
ഒരുവലിയകുട്ടിക്കഥ!

ഒരുകാലത്ത് ഈശ്വരൻ മനുഷ്യരെക്കൊണ്ട് പൊറുതിമുട്ടി. താൻ കുടികൊണ്ട ഇടങ്ങളിലെല്ലാം മനുഷ്യർ കൂട്ടംകൂട്ടമായി എത്തി പ്രാർത്ഥിക്കാൻ തുടങ്ങി.   പ്രാർത്ഥനയിൽ പരാതികളും അപേക്ഷകളും നിവേദനങ്ങളും മാത്രം. " എന്താന്റെ ഈശ്വരാ ! നീയെന്നോടിങ്ങനെ...",       "ദൈവമെ ഇത്തവണയെങ്കിലും എന്നെ ഈ പരീക്ഷയിൽ....."   "ഈ കച്ചോടം നടന്നാൽ ......"( തമ്പുരാന് ഒരോഫർ!)  നിവേദനങ്ങളുടെ കൂമ്പാരം.  ഈശ്വരനായിപ്പോയില്ലേ , കീറിക്കളഞ്ഞ്  ചുമ്മാതിരിക്കാനും പറ്റില്ല .  , ഗതികെട്ട ഈശ്വരൻ ഒടുവിൽ മനുഷ്യൻ കണ്ടെത്തിപ്പിടിക്കാൻ ഇടയില്ലാത്ത ഒരിടം തേടിനടന്നു. ഏറെത്തിരഞ്ഞൊടുവിൽ ഒരിടം കണ്ടെത്തിയ.   ഈശ്വരൻ അവിടെപ്പോയി ഒളിച്ചു.  മനുഷ്യർ വെറുതെയിയിരുന്നീല്ല.   അവൻ  ഈശ്വരനെത്തപ്പി നടക്കാൻ തുടങ്ങി. കോവിലുകൾ, കാവുകൾ ,പള്ളികൾ,  കപ്പേളകൾ,  തിരുക്കൂടുകൾ, ശ്രീലകങ്ങൾ ...എങ്ങുംമെങ്ങു. ഈശ്വരനെ ക്കണ്ടില്ല!   തൂണിലും തുരുമ്പിലുളില്ല! അതിസൂക്ഷ്മ- ദർശിനി വെച്ച് തിരഞ്ഞു. മുങ്ങിക്കപ്പലിൽ മുങ്ങാങ്കൂഴിയിട്ട് സമുദ്രത്തിൻറെഅടിത്തട്ട് വരെയെത്തി. ഗോളാന്തരപേടകം കേറി  ശൂന്യാകാശത്തിൻറെ അങ്ങേത്തലക്കുമപ്പുറത്തെത്തി, ദൈവം തമ്പുരാൻറെ പൊടിപോലും കാണാനായില്ല.  ഉച്ചവെയിലത്ത് ചൂട്ട്കത്തിച്ച് തരഞ്ഞൂ ചിലരെന്നും കഥ! സൂചിതപ്പിയ മുത്തശ്ശിയേക്കാൾ കഷ്ടമായി ഈശ്വരനെ തേടിയ മനുഷ്യരുടെ അവസ്ഥ.....

മുപ്പത്തിമുക്കോടി ജനമനസ്സെന്ന മഹാകോവിലുകളോരോന്നും ഒളിത്താവളമാക്കിയ  ഈശ്വരൻ എല്ലാം കണ്ടു,  എല്ലാമറിഞ്ഞൂ!
ഈശ്വരനാശിച്ചൂ:  ഓരോ മനുഷ്യരും എന്നെങ്കിലും എപ്പോഴെങ്കിലും  തന്നെക്കണ്ടെത്തും!!😄 
         
            ൻ മംഗലം 

Saturday, July 22, 2023

Stress

Nowadays it seems impossible to live without stress!  We are tormented by work-related issues,  family issues,  ill-health,  financial issues and even by some trivial matters.  There are people who get depressed when the exam days arrives for their Kindergarten  child.  And if the child is in class 10,  no words!!  Debt,  loss of job,  unexpected final departure of dear and near,  etc.  etc.  The situations that leads us to unbearable agony. Here are some tips to manage such situations!

 1. Check your breathing pattern.  Is it  chest breathing or belly breathing.  In both the cases,  change the way you breathe!

 2. Drink  some water, slowly

 3. Keep moving/walking!  Motion creates emotions!!  Raise your both hands up and look upwards, the pose of Meerabhai Chhanu lifting weights!
 
4.  Move out of your room or home  and watch for children playing or just the nature.....the leaves,  flowers,  flys, sqirrelss etc

 5 Listen to a song or Sing a song if you  love it.  Get in wash room the and try a clown dance before the mirror

 6. Try to rationally analyze the reasons for stress!  Take a pen and paper write down the issue.   Analyse it and look for solutions.  You can write down even the most foolish ones.  And beleive!  He has created a solution also along with all the problems 

 7  Share your problem with any dear and near

 8  And finally,  do not hesitate to seek medical aid if necessary.

Wednesday, July 19, 2023

ഉത്തമാരോഗ്യം എങ്ങിനെ?

ഉത്തമമായ ആരോഗ്യം (Optimal Health) എങ്ങിനെ?

  കുറെ വ്യായാമം ചെയ്താൽ ഉത്തമാരോഗ്യ വാനാകുമോ?  അതോ കുറെ പച്ചക്കറികൾ തിന്നാൽ മതിയോ ?  കറ്റാർവാഴ, നെല്ലിക്ക, മഞ്ഞൾ തുടങ്ങിയ സൂപ്പർ 
ഫുഡുകൾക്ക്  നമ്മളെ ഉത്തമ ആരോഗ്യവാൻമാരാക്കാൻ , കഴിയുമോ?  ഒരിക്കലുമില്ല,  എന്നാൽ ഇവക്കെല്ലാം  സഹായിക്കാനാകും
 എന്നതാണ് ഉത്തരം.

    നമ്മുടെ ആരോഗ്യത്തിന്റെ സൗധം കെട്ടിയുയർത്തിരിക്കുന്നത് പ്രബലമായ നാലു നെടും തൂണുകളിലാണ്.
 
ഒന്നാമത്തേത്  ആരോഗ്യമുള്ള മനസ്സ്.   നമ്മുടെ ശരീരത്തിന്റെ മുഴുവൻ  പ്രവർത്തനങ്ങളേയും നിയന്ത്രിക്കുന്നത് നമ്മുടെ മനസ്സാണ്.  എന്ത് എപ്പോൾ എങ്ങിനെ ചെയ്യണം, എന്ത് ചെയ്യാതിരിക്കണം തുടങ്ങി എല്ലാ  തീരുമാനങ്ങൾ എടുക്കുന്നതും  ചെയ്യിക്കുന്നതുമെല്ലാംതന്നെ മനസ്സാണ്.  ഏറ്റവും മുന്തിയ വാഹനംതന്നെയായിക്കോട്ടെ, (Volvo--S60?)  ഡ്രൈവർ  ശരിയല്ലെങ്കിൽ?   നല്ല   ആരോഗ്യമുള്ള ശരീരം നിലനിൽക്കാൻ നിർബ്ബന്ധമായും ആരോഗ്യമുള്ള മനസ്സ്  ആവശ്യമാണ്!   മറിച്ചും! ആരോഗ്യമുള്ള ശരീരത്തിന്  ആരോഗ്യമുള്ളമനസ്സ്!! 
നമ്മുടെ മനസ്സിന്റെ അനന്തസാദ്ധ്യതകൾ ഉപയോഗിക്കുക!,   മാനസിക പിരിമുറുക്കം,  ഭയം,  സങ്കടം  എന്നിവ കൈകാര്യം ചെയ്യാനുള്ള മിടുക്ക്!,  ഏതു സന്ദർഭങ്ങളിലുമടങ്ങിയ നല്ല വശങ്ങൾ കണ്ടെത്താനുള്ള വാസന!,  മനശ്ശാന്തി,  സന്തോഷം,  നർമ്മബോധം,  ചിരി!......ഇവയെല്ലാമാണ്  ആരോഗ്യമുള്ള മനസ്സിന്റെ ലക്ഷണങ്ങൾ.   ഇവയെല്ലാം തന്നെ പരിശീലിച്ചെടുക്കാവുന്നതുമാണ്.


 രണ്ടാം നെടുംതൂണ്  വ്യായാമമാണ്.  പരിപൂർണ്ണ ആരോഗ്യത്തിന് ചിട്ടയായ ഒരു വ്യായാമമുറ പിന്തുടരേണ്ടതുണ്ട്.   വാമിങ് അപ്,  എയറോബിക്,  സ്റ്റ്രെങ്തു് ട്രെയിനിങ്,  സ്‌റ്റ്രെച്ചിങ്, ഒടുവിൽ വിശ്രമാവസ്ത.... ഇവയെല്ലാം ക്രമപ്പെടുത്തിയ ഒരു വ്യായാമം ആഴ്ചയിൽ 150 മിനുട്ടെങ്കിലും ചെയ്യണമെന്ന് ലോകാരോഗ്യ സംഘടന.  ഇതിലൂടെ ഹൃദയാരോഗ്യം  വർദ്ധിക്കുന്നു,  ശരീര ഭാരം കൂടാതിരിക്കാൻ സഹായിക്കുന്നു,  ശാരീരികവും മാനസികവുമായ  പ്രവർത്തന മികവ് കൈരിക്കാൻ സഹായിക്കുന്നു,  എന്തിനും മീതെ സുഖ സുഷുപ്തിയെ സഹായിക്കുന്നു.   ഏതൊരാൾക്കും വീട്ടിലിരുന്ന് എളുപ്പത്തിൽ ചെയ്യാവുന്ന വ്യായാമമുറകളുണ്ട്. 

 നെടും തൂൺ മൂന്ന്: ഉറക്കം.
വ്യായാമത്തിന്റെ അത്രയും പ്രാധാന്യം വിശ്രമത്തിനുമുണ്ട്.  ദിവസേനന ഏഴ/എട്ട് മണിക്കൂർ ഉറങ്ങണം!  ഒരു ദിനത്തിന്റെ ശാരീരികവും മാനസികവുമായ ആഘാതങ്ങളിൽ നിന്നുള്ള മോചനം,  റിപ്പയർ,  നശിച്ചു പോയ കോശങ്ങളുടെ പുനർനിർമ്മാണം എന്നിവക്ക് ഉറക്കം  അനിവാര്യമാണ്.

നെടുന്തൂൺ  നാല്,  ഭക്ഷണം
  നാം കഴിക്കുന്ന ഭക്ഷണത്തിലെ പോഷകങ്ങളുടെ തൻമാത്രകൾ ചേർന്ന് കോശങ്ങൾ നിർമ്മിക്കപ്പെടുന്നു,  കോശങ്ങൾ കലകളെ(Tissues) നിർമ്മിക്കുന്നു,  കലകൾ ചേർന്നു അവയവങ്ങൾ,  അവയവങ്ങൾ ചേർന്ന് വ്യൂഹങ്ങൾ (Systems)!!!  സ്കെലെക്ടൽ  സിസ്റ്റം,  പേശീ വ്യൂഹം,  രക്ത ചങ്ക്രമണവ്യൂഹം,  നാഡീവ്യൂഹം തുടങ്ങി പല പല വ്യൂഹങ്ങൾ പരസ്പര ബന്ധിതമായി അഹോരാത്രം അവരവരുടെ കൃത്യം നിർവ്വഹിച്ചു പോരുന്നു.   ഇതിനെല്ലാം ആധാരം നാം കഴിക്കുന്ന ഭക്ഷണത്തിലെ പോഷകഘടകങ്ങളാണ്.  അതുകൊണ്ട് തന്നെ,  നാം എന്ത്,  എത്ര,  എപ്പോൾ, ' എങ്ങിനെ,  കഴിക്കണം എന്നീ കാര്യങ്ങളിൽ കാര്യമായ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്

  എല്ലാം ശീലങ്ങളാണ്,  ആരോഗ്യത്തിൽ തൽപ്പരരായ ഏതൊരാൾക്കും ശീലിച്ചെടുക്കാവുന്നവയുമാണ്.  തീരുമാനമെടുക്കലാണ് കാര്യം
 

Wednesday, July 5, 2023

വൈറ്റമിനുകളും ധാതുക്കളും


വൈറ്റമിനുകളും ധാതുക്കളും


വൈറ്റമിനുകളും  ധാതുക്കളും നമ്മുടെ ശരീരത്തിന്റെ ശരിയായ പ്രവർത്തനത്തിന്,   ചെറിയ അള വിൽ മാത്രം ലഭിക്കേണ്ട അവശ്യ പോഷകങ്ങളാണു്.  ശരീരത്തിന്റെ പല പ്രധാന പ്രവർത്തനങ്ങളും ശരിയായി നടക്കുന്നതിൽ ഇവ പ്രധാന പങ്ക് വഹിക്കുന്നു.  നാം കഴിക്കുന്ന ഭക്ഷണത്തിലൂടെയാണ് ഇവലഭിക്കേണ്ടത്.   ഒരോന്നായി ചുരുക്കി വിവരിക്കാൻ ശ്രമിക്കാം.

ശരീര ഭാഗങ്ങളുടെ വളർച്ചക്കും വികാസ പരിണാമങ്ങൾക്കും ആവശ്യമായ ജൈവരാസ ഘടകങ്ങളാണ് വൈറ്റമിനുകൾ.  ഇവ പ്രധാനമായും രണ്ടു വിഭാഗത്തിൽ പെടുന്നു.  ജലത്തിൽ അലിയുന്നവ,  കൊഴുപ്പിൽ അലിയുന്നവ.
  ജലത്തിൽ അലിയുന്നവ; ഇവ ജലത്തിൽ അലിയുന്നവയാകയാൽ കൂടുതൽ ആളവിൽ ശരീരത്തിന് ശേഖരിച്ച് വെക്കാനാകില്ല.  വൈററമിൻ-സിയും എട്ട് ബി- കോംപ്ലക്സ് വൈറ്റമിനുകളും ഈ ഗണത്തിൽ പ്പെടുന്നു.   തയാമിൻ-ബി 1,   റിബോഫ്ലേവിൻ- ബി 2,  നിയാസിൻ- ബി 3,  പാന്റോതെനിക് ആസിഡ്-ബി 5,  പൈറിഡോക്സിൻ- ബി 6,  ബയോട്ടിൻ- ബി 7,  ഫോലേറ്റ് എന്ന ബി 9,  കോബളാമിൻ എന്ന ബി 12-_ ഇവയാണ് ബി കോംപ്ലക്സുകൾ.  ഇവ ശരീരം അധികം സൂക്ഷിച്ചു വെയ്കാത്തതു കൊണ്ട് സമീകൃതാഹാരത്തലൂടെ ദിവസേന നമുക്ക് ലഭിക്കേണ്ടവയാണ്.പപപപപപപപ

   കൊഴുപ്പിൽ അലിയുന്നവ:  വൈറ്റമിൻ,  എ, ഡി,  ഇ, കെ എന്നിവ ഫാറ്റ് സൊല്യൂബിൾ ആണ്.  ഇവ കൊഴുപ്പിൽ അലിഞ്ഞ് ചേർന്ന്  ഫാറ്റ് ടിഷ്യൂകളിലും കരളിലും   സൂക്ഷിക്കപ്പെടുന്നു.  അതുകൊണ്ട് തന്നെ ഇവയുടെ അളവ് കൂടാതെ സൂക്ഷിക്കണം.

    ഓരോ വൈററമിനും അതിന്റേതായ ഗുണങ്ങളും ധർമ്മങ്ങളുമുണ്ട്.  ഉദാഹരണത്തിന് വൈറ്റമിൻ സി:  ഇമ്മ്യൂൺ ബൂസ്റ്റർ ആണെന്ന് കോവിഡ് കാലം നമ്മെ പഠിപ്പിച്ചു.  കൂടാതെ ഇതൊരു നിരോക്സീകാരിയാണ്.  ജീവിത ശൈലീ രോഗങ്ങളെ പ്രതിരോധിക്കാൻ വളരെയേറെ സഹായിക്കുന്നു.   വൈറ്റമിൻ ഡി എന്ന സൂര്യപ്രകാശ വൈറ്റമിൻ ബലമുള്ള എല്ലുകൾക്കാവശ്യമായ കാൽസിയം ആഗിരണത്തിന് ഒഴിച്ചു കൂടാത്തവയാണ്.   വെയിൽ കൊള്ളാത്ത തലമുറയുടെ കാലത്ത് ഓസ്റ്റിയോ പൊറോസിസ് (എല്ലിന്റെ സാന്ദ്രത കുറഞ്ഞ് കുറഞ്ഞ് വരുക) രോഗികളുടെ എണ്ണം കൂടി വരുന്നു.  ബി കോംപ്ലക്സുകൾ എനർജി മെറ്റാബോളിസം,  ചർമ്മം/മുടിയഴക് തുടങ്ങിയവക്ക് .   വൈറ്റമിൻ  A കാഴ്ച ശക്തി.   ഇ വൈറ്റമിൻ   നിരോക്സീകാരിയാണ്, വാർദ്ധക്യം പ്രതിരോധിക്കുന്നു.     ഒരു സമീകൃതാഹാരത്തിലൂടെ നാം ഇവ നേടിയെടുക്കേണ്ടവയാണ്.  ദിവസേന 400 ഗ്രാം പലതരം പഴക്കം ചെല്ലാത്ത പഴം പച്ചക്കറികൾ ശീലമാക്കണമെന്ന് ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്നു.

   ധാതുക്കൾ
    നമ്മുടെ ശരീരത്തിന്റെ ശരിയായ പ്രവർത്തനത്തിന്  ആവശ്യമായ അജൈവ പദാർത്ഥങ്ങളാണ് ധാതുക്കൾ.   ധാതുസമ്പുഷ്ടമായ മണ്ണിൽ വളരുന്ന സസ്യങ്ങളിലൂടെ യാണ് ഇത് മനുഷ്യർക്കും മറ്റു ജീവജാലങ്ങൾക്കും ലഭിക്കുക.  ധാതുക്കളും രണ്ട് വിഭാഗങ്ങളിൽ പ്പെ ടുന്നവയാണ്.   മാക്രോ & മൈക്രോ .
കാൽസിയം,  മഗ്നീഷ്യം,  ഫോസ്ഫറസ്,   പൊട്ടാസ്യം,  സോഡിയം,  ക്ലോറൈഡ്,  സൾഫർ എന്നിവ കൂടുതൽ ആളവിൽ വേണ്ട മാക്രോ വിഭാഗത്തിൽ പെടുന്നു.  എലക്ട്രോളൈറ്റുകളുടെ ക്രമീകരണം,  എല്ലുകളുടെ ആരോഗ്യം,  നാഡീ ഞരമ്പുകളുടെ പ്രവർത്തനം,  മസിലുകളുടെ സങ്കോചം എന്നിവക്ക്  ഈ ധാതുക്കൾ അത്യന്താപേക്ഷിതമാണ്.

വളരെ കുറഞ്ഞ അളവിൽ മാത്രം മാത്രം വേണ്ടവയാണ്  ട്രേസ് മിനറൽസ്.  അയേൺ,  കോപ്പർ,  സിങ്ക്,  ക്രോമിയം,  മാംഗനീസ്,  അയഡിൻ, സെലെനിയം എന്നിവയാണ് ഇവ.  അളവിൽ തീരെ കുറവ് മതിയെങ്കിലും എൻസൈമുകളുടെ പ്രവർത്തനം,  ഹോർമോൺ രൂപീകരണം,  ഓക്സിജൻ എത്തിക്കൽ തുടങ്ങി നിരവധി അതിപ്രധാന പ്രവർത്തനങ്ങൾക്കും ഇവ ഉത്തരവാദികളാണ്.

  പഴം/ പച്ചക്കറികൾ,  മുഴുധാന്യങ്ങൾ(whole Grains),  പയർ/ പരിപ്പ് വർഗ്ഗം,  പാൽ/ മുട്ട/ മാംസ വർഗ്ഗം എന്നിവയുടെ ശരിയായ അനുപാതത്തിലുള്ള ഭക്ഷണക്രമം നാം ശീലിച്ചെടുക്കേണ്ടതുണ്ട്.  ഇതിലൂടെ ഭേദപ്പെട്ട ആരോഗ്യം നമുക്ക് നേടിയെടുക്കാനാകും. 

Tuesday, July 4, 2023

നർമ്മം

വെള്ളപ്പൊക്കക്കാലത്ത് കേട്ട ഒരു നർമ്മം: "മഴകനത്ത് ജോലിയില്ലാതെ വലയുന്ന കുടിജനങ്ങളുടെ തിരക്കിനെ മുന്നിൽ കണ്ട് ബീവറേജസിന്റെ നാലുഷട്ടറുകളും തുറന്നു. ഏതു പ്രതിസന്ധിയേയും നേരിടാനായി, സംഭരണശേഷി മുഴുവൻ വിനിയോഗിച്ചിട്ടുണ്ട് എന്നും ബന്ധപ്പെട്ടവർ പ്രസ്താവിച്ചു.

വെള്ളം

 വെള്ളം

പോഷകങ്ങൾ രണ്ട് തരം:  മാക്രോ & മൈക്രോ.  വലിയ അളവിൽ,  അതായത് ഗ്രാം കണക്കിൽ വേണ്ടവയാണ് മാക്രോ.  മാക്രോ പോഷകങ്ങളിൽ നാമേറ്റവും കൂടുതൽ അകത്താക്കുന്ന ഒരു പോഷകമാണ് വെള്ളം.
  ശരീരത്തിന്റെ 65 ശതമാനവും വെള്ളമാണ്.  രക്തത്തിലെ 90 ശതമാനവും വെള്ളമാണ്.  ശരീരത്തിൽ വെള്ളത്തിന് പല ധർമ്മങ്ങളുമുണ്ട്.  ശരീരോഷ്മാവ് നിയന്ത്രിച്ച് നിർത്തുക,  പോഷകങ്ങളും ഓക്സിജനും  ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കും എത്തിക്കുക,  മാലിന്യങ്ങളെ മൂത്രം, വിയർപ്പ്, മലം എന്നിവയിലൂടെ പുറം തള്ളുക,  സന്ധികൾക്കും പേശികൾക്കും അയവു വരുത്തുക,  മൂക്ക്, വായ,  കണ്ണ്  എന്നീ അവയവങ്ങൾക്ക് നനവ് കൊടുക്കുക തുടങ്ങി പല പല സേവനങ്ങളാണ് ജലത്തിന്നുള്ളത്.  ഭക്ഷണത്തിൽ നിന്നും ലഭിക്കുന്ന പല പോഷകങ്ങളും ധാതുക്കളും രക്തത്തിലേക്ക് ആഗിരണം ചെയ്യാൻ ജലം അത്യാവശ്യമാണ്.

 ദിവസേന ഒന്നര ലിറ്റർ വെള്ളം മൂത്രത്തിലൂടെ പുറംതള്ളുന്നു  750 മില്ലി ലിറ്റർ ചർമ്മത്തിലൂടെ,  400 മില്ലി ഉഛ്വാസവായുവിലൂടെ,  150 മില്ലി മലവിസർജ്ജനത്തിലൂടെ,  അങ്ങിനെ മൊത്തം ദിവസേന  2.8 ലിറ്റർ വെള്ളം ശരീരം പുറംതള്ളുന്നു എന്നാണ് ശരാശരി മനുഷ്യന്റെ കണക്ക്.  ഒന്നര മുതൽ രണ്ടു ലിറ്റർ വരെ വെള്ളമായി കുടിയ്ക്കണം.  ഭക്ഷണത്തിലൂടെ 1300 മില്ലി വരെ കിട്ടാം.  Athlets കൂടുതൽ കഴിക്കണം, അതു പോലെ  വേനലിലും കൂടുതൽ വേണ്ടി വരും.  നിങ്ങൾക്ക് ആവശ്യമായ വെള്ളത്തിന്റെ അളവ് വിവിധ ഘടകങ്ങളെ ആശ്രയ യിച്ചാണ് .   നിങ്ങൾ താമസിക്കുന്നിടത്തെ കാലാവസ്ഥ, നിങ്ങൾ എത്രത്തോളം ശരീരം കൊണ്ട്  അദ്ധ്വാനിക്കുന്നു,  നിങ്ങൾക്ക് എന്തെങ്കിലും അസുഖം ഉണ്ടോ  തുടങ്ങി പലതും.

 നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തിൽ വെള്ളം വളരെ ശക്തമായ ഒരു തൻമാത്രയാകുന്നതിന്റെ കാരണങ്ങൾ ഇതാ.
 മയോ ക്ലിനിക്ക് ഹെൽത്ത് സിസ്റ്റം അനുസരിച്ച് ഇത് നിങ്ങളുടെ ശരീരത്തിലെ ടിഷ്യൂകളെ ഈർപ്പമുള്ളതാക്കുന്നു.   കൂടാതെ,  സുഷുമ്നാ നാഡിയെ സംരക്ഷിക്കാൻ സഹായിക്കുന്നു, ഇത് നിങ്ങളുടെ സന്ധികൾക്ക് ഒരു ലൂബ്രിക്കന്റും തലയണയായും പ്രവർത്തിക്കുന്നു.
വെള്ളം നിങ്ങളുടെ ശരീരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യാൻ സഹായിക്കുന്നു

 ആവശ്യത്തിന് വെള്ളം കഴിക്കുന്നത് വിയർപ്പ്, മൂത്രമൊഴിക്കൽ, മലവിസർജ്ജനം എന്നിവയിലൂടെ മാലിന്യങ്ങൾ പുറന്തള്ളാൻ നിങ്ങളുടെ ശരീരത്തെ പ്രാപ്തമാക്കുന്നു എന്ന് പറഞ്ഞ്ഞു . നാഷണൽ കിഡ്‌നി ഫൗണ്ടേഷൻ പറയുന്നതനുസരിച്ച്, നിങ്ങളുടെ രക്തത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യാനും നിങ്ങളുടെ വൃക്കകളിലേക്ക് ഒഴുകുന്ന രക്തക്കുഴലുകൾ നന്നായി തുറന്ന് ഫിൽട്ടർ ചെയ്യാനും വെള്ളം വൃക്കകളെ സഹായിക്കുന്നു.  അങ്ങിനെ വൃക്കകളുടെ ഭാരം കുറക്കുന്നു.   മലബന്ധം തടയാൻ  വെള്ളം സഹായിക്കുമെന്നാണ് യൂണിവേഴ്സിറ്റി ഓഫ് റോച്ചസ്റ്റർ മെഡിക്കൽ സെന്റർ പറയുന്നത്.
എന്നിരുന്നാലും, ഗവേഷണ കുറിപ്പുകൾ പോലെ, നിങ്ങളുടെ ദ്രാവകത്തിന്റെ അളവ് വർദ്ധിപ്പിക്കുന്നത് മലബന്ധം ഭേദമാക്കും എന്നതിന് തെളിവുകളൊന്നുമില്ല

   
വേണ്ടത്ര വെള്ളം കുടിച്ചില്ലെങ്കിൽ
കിഡ്നിക്ക് ഭാരം കൂടും,  വിഷാംശ നിർമ്മാജ്ജനം വേണ്ടവണ്ണം നടക്കില്ല തുടങ്ങിയവക്ക് പുറമെ സംഭവിച്ചേക്കാവുന്ന പ്രശ്നങ്ങൾ ചിലതുണ്ട്.   ഒരു ചെറിയ dehydration പോലും മലബന്ധം,  ആലസ്യം,  മാനസിക വിഭ്രാന്തി എന്നിവക്ക് കാരണമായേക്കാം. കിഡ്നി സ്റ്റോണിന്റെ ഒരു പ്രധാനകാരണം വെള്ളം കുടിയ്ക്കലിന്റെ കമ്മിയാണ്

  ഒന്നുരണ്ടു ശതമാനം ജലാംശം കുറഞ്ഞാൽ നമുക്ക് ദാഹിക്കും.  പലപ്പോഴും ഇത് വിശപ്പായി തെറ്റിദ്ധരിക്കാറുണ്ട്.  ഇത് മൂന്നു ശതമാനത്തിൽ കൂടിയാൽ മാനസികവും ശാരീരികവുമായ പ്രവർത്തനക്ഷമതയെ കാര്യമായി ബാധിക്കുന്നു.   ഒരു athlet ന്റെ കായികക്ഷമത അഞ്ചു ശതമാനം കുറയുമത്രെ!

  ധാതുസമ്പുഷ്ടമായ  natural ജലമാണ് നാം കുടിയ്ക്കുന്നതെങ്കിൽ  100 മില്ലീഗ്രാം വരെ കാൽസിയവും മറ്റു ധാതുക്കളും ലഭിക്കുമെന്നാണു പറയുന്നത്.  പ്യൂരിഫയറുകളിൽ മിക്കതും വിഷാംശം നീക്കുന്നതിനൊപ്പം വിലപ്പെട്ട ധാതുക്കളും നീക്കം ചെയ്യുന്നവയാണ്.  മാർക്കറ്റിൽ കിട്ടുന്ന മിക്ക bottled drink ഉം അപകടകാരികളാണ്.  ചിലവ ഗുരുതര പ്രശ്നക്കാരുമാണ്.  അതുകൊണ്ട് ദാഹം തീർക്കാൻ അവയെ ഒരിക്കലും ഉപയോഗിക്കരുതു്.  വല്ലപ്പോഴും മോഹം തീർക്കാൻ മാത്രം!!! :

  




  




 

 


  

Monday, June 26, 2023

ഉറക്കം



 
 ഉറക്കം
  
 .പകൽ മുഴുവൻ തടിയനങ്ങുന്ന പണി!  സന്ധ്യക്കൊരു തേച്ചുകൂളി! നല്ലെണ്ണ കാച്ചി(ജീരകമിട്ട്?) തലയിലും ദേഹത്തും കുളുർക്കേത്തേച്ച് കുളത്തിൽപ്പോയൊരുകുളി നാമം, കഞ്ഞി,  അരക്കാതമുലാത്തൽ,  പിന്നീടൊരുറക്കം!  അതൊരു  ഉറക്കം ആയിരിക്കും.  സുഖ സുഷുപ്തി! പക്ഷെ ഇതന്നത്തെ കാലം.  ഇന്ന് കാലം മാറി.
(പഴിപറഞ്ഞിട്ടൊരു കാര്യവുമില്ല!  അന്നങ്ങനെ.  ഇന്നിങ്ങനെ! )

 ജീവിതത്തിന്റെ ഗുണനിലവാരത്തെ വലിയനിലയിൽ സ്വാധീനിക്കുന്ന ഒന്നാണ് ഉറക്കം.  ഒരുപക്ഷെ, ഉണർച്ചയേക്കാൾ  ക്കൂടുതൽ പഠനംം ഉറക്കത്തെക്കുറിച്ചാണോ നടത്തിയിരിക്കുന്നത് എന്ന് തോന്നുന്നു.   ഉറക്കത്തിന്നത്രമാത്രം പ്രാധാന്യമുണ്ട്.  ഒരുപകൽ മനസ്സിനേയും ശരീരത്തേയും ഏല്പിച്ച
 ആഘാതങ്ങളേയും ക്ഷതങ്ങളേയും തേമാനത്തേയും ഒരുരാത്രിയുടെ വിശ്രമം,  സുഖനനിദ്ര പരിഹരിക്കുമെന്ന് പറയാം

  നല്ല ഉറക്കം ആയുസ്സിന് നല്ലതാണ്,  ശരിയായ മാനസിക പ്രവർത്തനത്തിന് നല്ലതാണ്,  സൗന്ദര്യത്തിന് നല്ലതാണ്,  പൊണ്ണത്തടി കുറക്കാൻ ആവശ്യമാണ്, ഒരു വേദന സംഹാരിയാണ്.... 
  ശരാശരി ഏഴ്/എട്ട് മണിക്കൂർ ഉറങ്ങണമെന്നാണ് കണക്ക്. പ്രായത്തിനനനുസരിച്ച് മാറ്റമുണ്ട്.  അഞ്ച്  മണിക്കൂറിൽ കുറവ്  ശരിയല്ല!
  വെളുപ്പിന് എഴുന്നേൽക്കുമ്പോൾ നല്ല ഉൻമേഷവാനായാണ്,  with full energy, എഴുന്നേൽക്കുന്നതെങ്കിൽ  ഉറക്കം "നല്ല" തായിരുന്നു.
    ഭക്ഷണത്തിന് ഉറക്കവുമായി അടുത്തബന്ധമുണ്ട്. എന്ത്, ഏത്ര,  ഏപ്പോൾ, എന്നിങ്ങനെ
രാത്രി കാർബ്  ( ഉദാ: കഞ്ഞി) കൂടുതൽ കഴിക്കുന്നത്  നല്ല ഉറക്കത്തിന് സഹായകരം എന്ന്  പഠനം.  രാത്രി ഭക്ഷണം കുറവ് കഴിക്കുക,  നേരത്തെ കഴിക്കുക  എന്നതും ശീലമാക്കേണ്ടതാണ്.
a .വാഴപ്പഴം (പൊട്ടാസ്യം, വൈറ്റമിൻ B6,  മെലാറ്റലിൻ),
  ചെറി/മുന്തിരി ജ്യൂസ് (രാവിലെ-  മെലാറ്റലിൻ),   ബദാം (മെഗ്നീഷ്യം, പ്രൊട്ടീൻ),   മധുരക്കിഴങ്ങ് (പൊട്ടാസ്യം,പ്രൊട്ടീൻ),  തണുത്ത പാൽ,  തേൻ (ഒരു ടേബിൾസ്പൂൺ മാത്രം),  ഡാർക് ചോക്കലേറ്റ്  (മിൽക് ചോക്ലേറ്റ് വേണ്ട/സെറട്ടോണിൻ)  എന്നിവ നല്ല  ഉറക്കത്തിന്   സഹായികരമാണ്
     ഉറങ്ങുന്ന മുറി ഉറങ്ങാന്‍ വേണ്ടി മാത്രം ഉപയോഗിക്കുക--
ഉറങ്ങാന്‍ പോകുന്നതിന് ഒരു മണിക്കൂര്‍ മുന്‍പെങ്കിലും ജോലികളെല്ലാം നിര്‍ത്തിവച്ച് വിശ്രമിച്ചതിനു ശേഷം കിടക്കയിലേക്കു പോകുക–
ശബ്ദകോലാഹലങ്ങൾ ഒഴിവാക്കുക-- ലൈറ്റണക്കുക!
ഉറങ്ങുന്നതിനു മുന്‍പ് കട്ടിലില്‍ കിടന്ന് മാസികകളോ പുസ്തകങ്ങളോ വായിക്കാതിരിക്കുക–
ടിവി കണ്ട് ഉറങ്ങുന്ന ശീലം മാറ്റുക--
വൈകിട്ട് ആറിനു ശേഷം ഉത്തേജക പാനീയങ്ങള്‍ ഒഴിവാക്കുക---
ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് ലഘുവ്യായാമങ്ങൾ ശീലമാക്കാം,  (അരക്കാതമുലാത്തൽ)--
പകല്‍ ഉറങ്ങാതിരിക്കുക--
ലാപ്ടോപ്പ്, കംപ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ തുടങ്ങിയവയുടെ ഉപയോഗം ഉറക്കം  മോശമാക്കുകയേ ഉള്ളൂ!!!
ക്ളോക്കിലേക്ക്  ഇടക്കിടെ നോക്കാതിരിക്കുക--
സമ്മര്‍ദം അകറ്റുക 
(ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ്  അന്നത്തെ പ്രശ്നങ്ങള്‍ ഒരു പേപ്പറില്‍ എഴുതുക. ഇതിനുള്ള പരിഹാരങ്ങളും നിങ്ങള്‍ക്കു തന്നെ ലിസ്റ്റ് ചെയ്ത് എഴുതാവുന്നതാണ്.) തെളിഞ്ഞ മനസ്സുമായി കിടക്കയിലേക്കു പോകുക!  പ്രാര്‍ഥന, നാമജപം തുടങ്ങിയവയും സമ്മര്‍ദം അകറ്റാന്‍ സഹായിക്കും!! 
  പ്രശ്നം ഗുരുതരമെങ്കിൽ വൈദ്യസഹായം തേടാൻ ഒരിക്കലും മടികാണിക്കരുത്!!
 
 (അവലംബം:  വികാസ് പീഡിയ ലേഖനം):

::

വ്യായാമം

   വ്യായാമം
  
നമ്മുടെ ആരോഗ്യത്തെ താങ്ങി നിർത്തുന്ന നാലു തൂണുകളിൽ  ഒരു പ്രധാന തൂണാണ് വ്യായാമം . വ്യായാമത്തിന്റെ പ്രാധാന്യം അറിയുന്നവരാണ്  വലിയ ഒരു വിഭാഗം ജനങ്ങളും, ഇന്ന് .  :പക്ഷെ ചെയ്യുന്നവർ അധികമില്ല.
  എന്താണ് വ്യായാമം കൊണ്ടുള്ള ഗുണങ്ങൾ ? 
      ശരീര ഭാരം വർദ്ധിക്കാതിരിക്കാൻ സഹായിക്കുന്നു.   ശരീര ഭാരം 
 നിയന്ത്രിച്ചു നിർത്തുന്നവർക്ക് കാൻസർ,   ഹാർട്ടറാക്ക് തുടങ്ങി പല മാരക രോഗങ്ങളും  വരാനുള്ള സാദ്ധ്യത താരതമ്യേന കുറഞ്ഞ് കാണുന്നു.
   '
      എല്ലുകളും  പേശികളും .  ബലവത്താകുന്നു. അതുകൊണ്ട്
 നമ്മുടെ കായികക്ഷമത വർദ്ധിക്കുന്നു.  നടുവേദന, കഴുത്ത് കടച്ചിൽ എന്നിവ കുറയുന്നു.
      രാവിലെ വ്യായാമം ചെയ്ത് തുടങ്ങുന്ന ദിവസങ്ങൾ ഉന്മേഷത്തോടെ തുടങ്ങാൻ ആകന്നു.  ഉത്‌സാഹത്തോടെ നമ്മുടെ കർമ്മങ്ങളിൽ മുഴുകാനാകുന്നു.
  വ്യായാമം ഉറക്കത്തെ സഹായിക്കുന്നു.
       റെഗുലറായി വ്യായാമം ചെയ്യുന്നവരുടെ ആകാര ഭംഗി വർദ്ധിക്കുന്നു.  സുന്ദരൻമാരും  സുന്ദരികളും ആയിത്തീരുന്നു.
    എന്തിനും മീതെ ആരോഗ്യത്തോടെ കൂടുതൽ കാലം ജീവിക്കാനുള്ള സാദ്ധ്യത കൂടുന്നു.
 
   പറയട്ടെ,  നടത്തം വ്യായാമമുറ അല്ല.  ഒന്നും ചെയ്യാതിരിക്കുന്നതിലൂം ഭേദമാണെന്ന് മാത്രം.  വ്യായാമത്തിന് ഒരു ചിട്ടയുണ്ട്. അതു് പാലിക്കണം.
   തുടക്കം വാമിംഗ് അപ്പ് .  ഉറങ്ങിക്കിടക്കുന്ന നമ്മുടെ സന്ധികളേയും പേശികളേയും ഒന്നുണർത്തിയെടുക്കുകയാണ് ഉദ്ദേശം. 
      രണ്ടാമതത്തേതു് എയറോബിക് . 
ഇത് പ്രധാനമായും ഹൃദയാരോഗ്യം ലക്ഷ്യമാക്കിയുള്ളതാണ്.  ഹൃദയം ഒരു മസിൽ ആണ് .  പ്രവർത്തിക്കുമ്പോൾ കൂടുതൽ ബലവാനാകന്നും -
      അടുത്തത്  പേശികളെ ബലപ്പെടുത്താനുള്ള
 സ്റ്റ്രെങ്ത് ട്രെയിനിങ്. ഓവർ വെയ്റ്റ്,  ഒബേസിറ്റി എന്നീ നിലയിലേക്കെത്തിപ്പെടാതിരിക്കാനും, പ്രായംകൂടും തോറും പേശികൾക്ക് ഉണ്ടായേക്കാവുന്ന ബലക്ഷയത്തെ നേരിടാനും ഇതേറെ ഉപകരിക്കും. 
  അടുത്തത്  സ്റ്റ്രെച്ചിങ്:  എല്ലാ പേശികളയും ഒന്നു വലിച്ചുവിടുക . പരിക്കുകൾ വരാതിരിക്കാനാണ്. 
          അവസാനം വിശ്രമിക്കുക!
നീണ്ട് നിവർന്ന് സുഖമായി കിടക്കുക! കാൽപ്പാദം മുതൽ ഓരോശരീര ഭാഗങ്ങളും പരിപൂർണ്ണ വിശ്രമം പ്രാപിക്കുന്നതായി സങ്കൽപ്പിക്കാം,  പുതുദിവസത്തിന്റെ പുത്തൻപ്രവർത്തനങ്ങൾക്കുള്ള ഊർജ്ജവും ബുദ്ധിയുംതന്നനുഗ്രഹിക്കണേ എന്ന്
 പ്രാർത്ഥിക്കാം ...

 ഇത്തരമൊരു വ്യായാമമുറ ആഴ്ച്ചയിൽ 150 മിനുട്ടെങ്കിലം അനുവർത്തിക്കണമെന്നാണ്  നമ്മുടെ ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്നതു്.

Friday, June 23, 2023

മാനസിക പിരിമുറുക്കം

മാനസിക പിരിമുറക്കം എന്ന സ്റ്റ്രസ് 

  ഇന്നത്തെ കാലത്ത് സ്റ്റ്രസ് ഒഴിവാക്കീ ജീവിക്കാനാകുമെന്ന് തോന്നുന്നില്ല!  സ്റ്റ്രസ്സിനുള്ള കാരണങ്ങൾ  നിരവധിയാണ്.  ജോലി സംബന്ധമായ പ്രശ്നങ്ങൾ,  ഗാർഹിക പ്രശ്നങ്ങൾ തുടങ്ങി യഥാർത്ഥ വിഷയങ്ങൾ മുതൽ കാര്യമേ അല്ലാത്ത നിസ്സാര കാര്യങ്ങൾ വരെ നമ്മുടെ മനസ്സിനെ പീഡിപ്പിക്കുന്നു.  കിൻറ്റർഗാർട്ടനിൽ പഠിക്കന്ന കുട്ടിക്ക് വർഷാന്ത
പരീക്ഷ വന്നാൽ വേവലാതി കൊള്ളുന്നവരുണ്ട്.  കുട്ടി പത്താം ക്ലാസിലോ പ്ലസ് ടുവിലോ ആണെ ങ്കിൽ പറയുകയും വേണ്ട.  കടബാദ്ധ്യത,  ജോലി നഷ്ടപ്പെടുക,  പ്രതീക്ഷിക്കാതെ വന്നുചേരുന്ന ആഘാതങ്ങൾ തുടങ്ങി പലതും നമ്മെ .ആടിയുലക്കും,  മാനസിക പിരി മുറുക്കത്തിന്റെ പാരമ്യത്തിൽ എത്തിക്കും.  ഇത്തരം സന്ദർഭങ്ങളിൽ നമ്മുടെ  സ്റ്റ്രസ്സിനെ നിയന്ത്രിക്കാനുള്ള ചില വഴികൾ ഇതാ!
      1.  ശ്വാസരീതി ശ്രദ്ധിക്കുക,  നിങ്ങൾ നെഞ്ചിലേക്ക് വലിച്ചുകയറ്റുന്നരീതിയാണോ അതോ വയറ്റിലേക്കാണോ. രണ്ടായാലും രീതിമാറ്റുക, ശ്വാസത്തിന്റെ താളം മാറ്റുക!
  2. വെള്ളം കുടിക്കുക
  3. ചലിച്ചുകൊണ്ടിരിക്കുക/നടക്കുക!  Motion creats emotions!!  മീരാഭായ്ഛാനു ഭാരം പൊക്കുന്ന പോസ്റ്ററിൽ നിന്ന് മുകളിലേക്ക് നോക്കുക!
  4 മുറിവിട്ട് പുറത്തിറങ്ങി ച്ചുറ്റും വീക്ഷിക്കുക ! പരിസരത്തെങ്ങാനും കുസൃതിക്കുറുമ്പൻമാരും
കറുമ്പിക്കുടുക്കകളും കളിച്ചുകൊണ്ടിരിരിക്കുന്നുണ്ടെങ്കിൽ അവരെ ശ്രദ്ധിക്കുക!  ഇല്ലെങ്കിൽ പ്രകൃതിയെ കാണുക,  ആസ്വദിക്കുക
 5 പാട്ടിഷ്ടമെങ്കിൽ കേൾക്കുക/പാടുക.  കുളിമുറിയിൽക്കയറി ഒരു കോമാളിനൃത്തം ട്രൈ ചെയ്യുക! 
  6. സ്റ്റ്രസ്സിന്നുള്ള കാരണങ്ങൾ സ്വയമൊന്ന് യുക്തിസഹമായി  അനലൈസ് ചെയ്യാൻ ശ്രമിക്കുക!  പേനയെടുത്ത് എഴുതി വിശകലനം ചെയ്യുക.  പരിഹരങ്ങൾ തേടുക.
   7 പ്രശ്നം ഉറവരുമായി പങ്കിടുക
   8 ആവശ്യമെങ്കിൽ വൈദ്യസഹായം തേടാൻ മടിക്കരുതു്.
   
  ഓൺ ലൈൻ മാദ്ധ്യമങ്ങളിൽ പല മാർഗ്ഗങ്ങളും ഇനിയും ലഭിക്കും!പിരിമുറുക്കം നിയന്ത്രിക്കുക എന്നത് മാനസികാരോഗ്യത്തിന്റെ ഒരു ഭാഗമാണ്,  ശാരീരിക ആരോഗ്യത്തിന്റേയും . നാം
 നിർബ്ബന്ധമായും പരിശീലിച്ചെടുക്കേണ്ടതുമാണ്.


   

    

Sunday, November 27, 2022

പതിനെട്ടാമത്തെ കുതിര

സ്വത്ത് വഹകൾ തന്റെമൂന്ന് മക്കൾ എങ്ങിനെ വീതിച്ചെടുക്കണമെന്ന കൃത്യമായ മാർഗ്ഗനിർദ്ദേശത്തോടെയാണ് ധനികകർഷകപ്രഭു നാടുനീങ്ങിയത്.  എല്ലാംവീതിച്ചു കഴിഞ്ഞ് കുതിരകളെ ഭാഗിക്കേണ്ട സമയമായി!  ലക്ഷണമൊത്ത അരോഗദൃഢഗാത്രരായ,  വിലയേറിയ പതിനേഴ് അറബിക്കുതിരകളായിരുന്നു!! ഗുരുവെഴുതിവെച്ചതിങ്ങനെ:
 പതിനേഴിൽ പകുതിയെണ്ണത്തിനെ മൂത്തപുത്രന്,   മൂന്നിലൊന്ന് രണ്ടാമന്,  ഒമ്പതിലൊന്ന് മൂന്നാമത്തെ മകന്.  
 ഇതെങ്ങിനെ സാദ്ധ്യമാകും?  തല പുകഞ്ഞാലോചിച്ചു.  ഒരുവഴിയും തെളിഞ്ഞുകിട്ടിയില്ല.  മൂവരും സഹായംതേടി ഗുരുസന്നിധിയിലെത്തി.  ഭാഗംവെക്കൽ ഗുരുവിനും അസാദ്ധ്യമായിത്തോന്നി.  ഒടുവിൽ വഴക്കൊഴിവാക്കാൻ ഗുരു ഒരുപായം കണ്ടെത്തി.  പതിനേഴിന്റെ കൂടെ തന്റെ ഒരു കുതിരയെക്കൂടി ചേർക്കുക!   അങ്ങിനെ മൊത്തം കുതിരകൾ പതിനെട്ടാക്കുക.  പിന്നീട് കാര്യങ്ങൾ എളുപ്പമായി.   മൂത്തമകന് പതിനെട്ടിന്റെ പകുതി ഒൻപത് കുതിരയെ കൊടുത്തു,   അവനുമായി സ്ഥലം വിട്ടു.      രണ്ടാമന് മൂന്നിലൊന്ന്  ആറ്!   മൂന്നാമനൊമ്പതിലൊരുഭാഗം രണ്ട്!  ആറും രണ്ടുമെട്ടു കുതിരകളുമായ്അവരും സ്ഥലം വിട്ടൂ.  ഒമ്പതുംമെട്ടൂം പതിനേഴ്!!  ഗുരുവിന്റെ ഒരു കുതിര ഗുരുരുവിന്ന് !!!   പതിനെട്ടാമത്തെ കുതിര!! 

 കുട്ടികളെ! നിങ്ങൾക്കുമിത്തരം കീറാമുട്ടിപ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം.  ഗുരുസമക്ഷത്തിലെത്തിപ്പെടൂ!
അദ്ദേഹത്തിന്റെ പക്കൽ പതിനെട്ടാമത്തെ കുതിരയുണ്ട്.  നിങ്ങളുടെ കീറാമുട്ടിപ്രശ്നത്തിന്റെ  പരിഹാരം.!!
                  .            എൻമംഗലം

ഭാഗവതം, പിഭാസ്കരൻ, അല്ലാഹു

വിപദ: സന്തുനശശ്വത് തത്ര തത്ര 
                                      ജഗദ്ഗുരോ
ഭവതോ ദർശനം യസ്യാദപുനർ
                                    ഭവദർശനം

    കുന്തിയുടെ പ്രാർത്ഥനയാണ്.   ഗുരോ എനിക്ക്  അടിക്കടി വിപത്തുകൾ തന്നാലും.  ഓരോ തിരിച്ചടികൾ/കഷ്ടപ്പാടുകൾ  നേരിടേണ്ടി വരുമ്പോഴും ഞങ്ങൾ അങ്ങയെ വീണ്ടും വീണ്ടും കാണുന്നു.  അങ്ങയുടെ അനുഗ്രഹം തേടുന്നു,   നേരിടാനുള്ള കരുത്ത് നേടുന്നൂ....
 
ഇനി നമുക്ക് ഭാസ്കരൻ മാസ്റ്ററിലേക്ക് വരാം.  അദ്ദേഹം പാടി:  
 അല്ലാഹുവെച്ചതാം   അല്ലലൊന്നില്ലെങ്കിൽ  അല്ലാഹുവെപ്പോലും മറക്കില്ലെ!
    നമ്മൾ   അല്ലാഹുവേപ്പോലും 
                            .             മറക്കില്ലെ
 എല്ലാർക്കുമെപ്പോഴുമെല്ലാം   തികഞ്ഞാൽ സ്വർല്ലോകത്തെയും 
               .                     വെറുക്കില്ലേ!
 നമ്മൾ സ്ർല്ലോകത്തെയും....!!!

                                        എൻമംഗലം



 

Sunday, November 13, 2022

മിനുങ്ങും മിന്നാമിനുങ്ങേ.....

പൂരംകാണാൻ പോയപയ്യൻ ഓടക്കുഴൽ വിൽക്കുന്ന കൊച്ചുചേട്ടനെകണ്ടു.  ചേട്ടൻ തന്റെ കയ്യിലെ ഓടക്കുഴലിൽ  "മിനുങ്ങും മിന്നാമിനുങ്ങേ🎼🎼🎼🎶🎶...."  തനിക്കേറെയിഷ്ടപ്പെട്ട മനോഹരഗാനം!! അതിമനോഹരമായി ആലപിച്ചുകൊണ്ടിരിക്കുന്നു.  ഒരോടക്കുഴൽവാങ്ങി തനിക്കും ആ കൊച്ചുചേട്ടനെപ്പോലെ "മിനുങ്ങും  മിന്നാ.....".  
വാശിപിടിച്ച് അമ്മയെക്കൊണ്ട് ഒരെണ്ണം വാങ്ങിപ്പിച്ചു.   പൂരം കണ്ട് വീടെത്തി.  ഇനി അത്താഴം,  ഉറക്കം.   


കകക ച